രണ്ടുമൂന്നു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബോധ മണ്ഡലത്തില്‍ ഉണ്ടാക്കിയ ചിന്തകള് ഇന്റര്‍ നെറ്റില്‍ ഒരു റിസര്ച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു അഭിമുഖങ്ങളും സംഭാഷണങ്ങളും വ്യക്തമായി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനം മറ്റൊന്നായിരുന്നു. സന്തോഷ പണ്ഡിറ്റ് എന്നാ വ്യക്തി മലയാളികളുടെ മസ്തിഷ്കത്തില്‍ എത്തിപ്പെട്ടത് വളരെ പെട്ടന്നായിരുന്നു ഇതൊരു റെക്കോര്ഡ്സ തന്നെഎന്നു പറയാതെവയ്യ. കൃഷ്ണനും രാധയും എന്നാ സിനിമയിലെ കഥ എന്ന് പറയപ്പെടുന്ന സാധനം മലയാളികളുടെ ചിന്തമാണ്ടാളത്തിന്റെ കല്ഭാഗതുപോലും എതുമെന്നെ എനിയ്ക്ക് തോന്നുന്നില്ലല എന്നിട്ടും തിയേറ്റര്‍ മുഴുവന്‍ തിരക്ക് തന്നെ. എന്തായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്?. ഒരുകാര്യം ഓര്ക്കു ക ഇതൊക്കെ പണ്ഡിറ്റ് ഒരുദിവസം കൊണ്ട് സൃഷ്ടിച്ചതായിരുന്നില്ല. കഴിഞ്ഞ ഒരു വര്ഷുമായി പരോക്ഷമായുള്ള മലയാളികളുടെ പ്രോത്സാഹനമല്ലേ ഇതിലേയ്ക്ക് ആ വ്യക്തിയെ നയിച്ചത് ?. ഏകദേശം ഒരുവര്ശംകുന്നെന്നു തോന്നുന്നു ഇന്റര്നെതറ്റ് ലൂടെ സന്തോഷിന്റെ രാത്രി ശുഭ രാത്രി എന്നാ ഗാനം കുപ്രസിദ്ധി നേടിയത്. കണക്കുകള്‍ സൂചിപ്പിച്ചത് ഏകദേശം 25 ലക്ഷം ആള്ക്കിരാന്‍ അത് പരിഹസിയ്ക്കാന്‍ വേണ്ടിയായാലും കണ്ടത്. സാങ്കേതികമായി വേണ്ടതൊന്നും അതിന്റെ ചിത്രീകരനതിനുണ്ടയിരുന്നില്ല എന്ന് വ്യക്തം എന്നിട്ടും ഇതൊക്കെ മലയാളിയുടെ കണ്ണുകള്ക്ക്് ആനന്ദവും കതുകല്ക്കെ് കുളിര്മുയും ഒരുക്കി. ഇതൊക്കെ കണ്ടു തെറി പറയുവാനായി വായ്തുറന്ന മലയാളികള്‍ ഒരിയ്ക്കലും ഒര്തിട്ടുണ്ടാവില്ല അവര്‍ അതിനു പരോക്ഷമായ പ്രചാരം നല്കുളകയായിരുന്നു എന്ന്‍.
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ് പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശനം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ് വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ് ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്
------- ഓടിയന്‍
Sunday, December 18, 2011
മഴ
മഴ എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഏകദേശം 5 വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രെയിനിംഗ് നുവേണ്ടി ഡല്‍ഹിയുടെ വിരിമാരിലെയ്ക്ക് ചേക്കേറിയകാലം.നഷ്ടപെടലുകള്‍ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്കിയിരിയ്ക്കുന്നു. NATIONAL Fire Service Training center ന്റെ അഞ്ചാം നിലയിലിരുന്ന് ഒരു പരുന്തിനെ പോലെ നിലത്തു കണ്ണോ ടിയ്ക്കുവാന്‍ എനിയ്ക്കുവലിയ ഇഷ്ടമാണ്. വന്നിട്ട് 14 ദിനരാത്രങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.rescue tender ലെ എന്റെ ഡ്യൂട്ടി തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. റോഡ് അക്സിടെന്റുകള്‍ ക്കുപഞ്ഞമോന്നുമില്ലെങ്കിലും ട്രെയിനിംഗ് സെന്റര്‍ ന്റെ rescue tender കള്‍ പോകാറില്ല. അതുകൊണ്ടുതന്നെ പതിനാലുടിവസമായി എനിയ്ക്ക് പണിയും നന്നേ കുറവ്. പുറത്തു സിരകളില്‍ ലഹരിപകരുന്ന അന്തരീക്ഷം. നിശയെ കീറി മുറിച്ചുകൊണ്ട് ചീറിപ്പായുന്ന മെട്രോ ട്രെയിനിനുകളും. തെരുവുകളില്‍ സോഡിയം വേപ്പര്‍ ലാമ്പിന്റെ ഉന്മാടം നിറഞ്ഞ മഞ്ഞ. ഏറെതാമാസിച്ചിട്ടും തെരുവുകള്‍ വിട്ടുപോകാത്ത വേശ്യകളും ഒക്കെ സ്തിരം കാഴ്ചകള്‍ മാത്രം. അമ്ബരച്ചുംബികളായ കെട്ടിടങ്ങളില്‍ അവിടിവിടെയായി മാത്രം മങ്ങിയ വെളിച്ചം കാണുന്നു. വരവരിയ്ക്കാതെ ഉള്ള മഴ എന്നെ പുളകിതനാക്കി. അപ്രതീക്ഷിതമായ മഴയുടെ നനുത്ത അന്തരീക്ഷം എന്നിലേവിടെയോ ഒരു പ്രണയം തുടിപ്പിച്ചു. ആ ലഹരിയില്‍ ഞെപ്പോഴോ തുറന്നിട്ട ജനാലയ്ക്കരികില്‍ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ രൌദ്ര ഭാവത്തില്‍ എത്തിയ മഴ എന്നെ വിളിച്ചുണര്‍ത്തി. കണ്ണുകള്‍ തുറന്നു പുറമേ ഒന്ന് കണ്ണോടിച്ചു. തണുത്ത കാറ്റു ജനാലയിലൂടെ അരിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാം. ആ അന്തരെക്ഷത്തിലെന്തോ ഒരു തരം മടുപ്പ് ഞാന്‍ ജനാല ചാരിയിട്ടു താഴെ ബെഡില്‍ പോയി കിടന്നു. ഇപ്പോലെനിയ്ക്ക് കാറ്റിന്റെ ചൂളം വിളി ദൂരെ എവിടെയോ ആയി വളരെ വ്യക്തമായി കേള്‍ക്കാം. എപ്പോളാണ് ഉറങ്ങിയതെന്ന് ഓര്‍മയില്ല. രാവിലെ ആരൊക്കെയോ ചേര്‍ന്ന് കുലുക്കിവിളിയ്ക്കുംപോള്‍ കാതുകളില്‍ മുഴങ്ങിയത് ക്രാഷ് ബെല്ലാണ്. എന്തോ സംഭവിച്ചിരിയ്ക്കുന്നു rescue tender ന്റെ turn അറിയിച്ചിരിയ്ക്കുന്നു. ഉറക്കതിലെപ്പോലോ അയഞ്ഞു കിടന്ന overall suit ന്റെ സിപ് വലിച്ചു മുറുക്കികൊണ്ട് ഞാന്‍ താഴേയ്ക്കോടി തൂണ്‌കളിലൂടെ ഊര്‍ന്നിറങ്ങി നിലത്തെത്തി. പോകാന്‍ തയ്യാറായി നില്‍ക്കുന്ന ആവഹനത്തില്‍ നിന്നും ഫോര്‍മാന്‍ റാങ്കില്‍ ഉള്ള ആള്‍ വാതില്‍ തുറന്നു എനിയ്ക്ക് കൈ തന്നു സഹായിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കയറുകയും വാഹനം കുറച്ചധികം ധൂമങ്ങളെ നിലത്തു ബാക്കിയാക്കികൊണ്ട് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ സുന്ന്ദരിയായ ഡല്‍ഹിയുടെ വിരിമാറിനെ കീറിമുറിച്ചു ദിഗന്തങ്ങള്‍ മുഴങ്ങുന്ന കാഹളവും പുറപ്പെടുവിച്ചു ഓടിമറഞ്ഞു. ഉറക്കത്തില്‍ നിന്ന് പെട്ടെന്നെഴുനെട്ടതുകൊണ്ട് കണ്പീലികളിലോരുതരം തൂക്കം. കണ്ണുകള്‍ വലിച്ചു തുറന്നുകൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി തലേ ദിവസത്തെ എന്റെ സുന്ദരിയായ മഴ പുറത്തൊക്കെ താണ്ടാവമാടിയിരിയ്ക്കുന്നു കാഴ്ചകളൊന്നും കണ്ണുകളില്‍ നിറയുന്നില്ല. ആരുമൊന്നും മിണ്ടുന്നുമില്ല വാഹനം ഈതോ ദേശീയ പാതയിലൂടെ കുതിച്ചു പായുകയാണ്. ഏകദേശം 45 മിനുട്ടിനോടുവില്‍ ഡ്രൈവര്‍ എന്തോ പറഞ്ഞുകൊണ്ട് വാഹനം യു ടേണ്‍ എടുത്തു മീടിയന്റെ അങ്ങേതലയ്ക്കല്‍ ഒതുക്കി നിര്‍ത്തി. ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലൊരു EICHER ലോറി. നിലതൊക്കെ തലം കെട്ടിനില്‍ക്കുന്ന രക്തത്തിലോക്കെ ഈച്ചകള്‍ വട്ടമിട്ടു പാറുന്നു. ആരൊക്കെയോ ചേര്‍ന്ന് ഡ്രൈവറെ എപ്പോളോ പുറത്തെടുത്തിരുന്നു. പൊളിഞ്ഞ തകരങ്ങില്‍ക്കിടയിലൂടെ നോക്കിയാല്‍ കാണാം ഒരാള്‍കൂടി ബാക്കിയുണ്ട്. hydrolic cutter ഉം spredder ഒക്കെയായി അരമനിയ്ക്കൂര്‍നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊളിച്ചെടുത്ത വാതില്‍ താഴെയ്ക്കിട്ടപ്പോള്‍ മുന്നെയ്ക്കൊന്നാഞ്ഞ അവന്റെ കൈകളില്‍ ഞാന്‍ കടന്നുപിടിച്ചു. പിടിമുരുക്കിയിട്ടും ഒരുപഴം തുണി പോലെ അവന്‍ എന്റെ കൈഇല്നിന്നുമ് ഊര്‍ന്നുവീഴാന്‍ തുടങ്ങി കാരണം അവന്റെ ശരീരത്തില്‍ ഇനി നുരുങ്ങാന്‍ എല്ലുകളില്ലാരുന്നു. അമ്മേ..... കയ്യുകളിലെയ്ക്ക് പടര്‍ന്നുകയറിയ ആ തണുപ്പിലൂടെ എനിയ്ക്കുമാനസ്സിലായി അവന്‍ ഒരു മൃതശരീര മായി മാറിയിരിയ്ക്കുന്നു. വെറും 15 മാത്രം പ്രായമുള്ള ആബാലനും അവന്റെ എണ്ണ മയമില്ലാത്ത ചെമ്പന്‍ മുടികളുംഎന്റെ മനസ്സിന്റെ ഉള്ളിലെയ്ക്കെവിടെയോ അഴ്നിറങ്ങി. പിടിമുറുക്കുവാന്‍ കഴിയാതെ ആശരീരം താഴെയ്ക്കുവീഴാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇരുകൈകളും കൊണ്ട് താങ്ങി പോട്ടിയനട്ടെല്ലും കീറിപ്പോയ വയറിലൂടെ കാണാനാകുന്ന അന്തരികാവയവുമെല്ലാം എന്റെ കണ്ണുകളില്‍ ഭീതി പടര്‍ത്തി. ഒരുനിമിഷതെയ്ക്ക് എന്റെ കൈകള്‍ക്കുള്ള ബലം നഷ്ടപ്പെട്ടു. എന്താനുസംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്നെ എന്റെ കയ്യില്‍നിന്നും ഊര്‍ന്നു വീണു. ചേതനയറ്റ ജീവനുമുന്നിലെ ചെതനയുള്ള ജെവന്റെ നിഷ്ക്രീയത......... നിലത്തുവീണ പ്രേതത്തെ പോളിത്തീന്‍ ബാഗ്ഗിലാക്കുന്ന പോലീസുകാര്‍.....ഒരുനിമിഷം അവസാനമായി ഞാനവന്റെ മുഖം കണ്ടു പാറിപറന്ന ചെമ്പന്‍ മുടികളുള്ള ബാലന്‍ .......കണ്ണേ പിന്‍ വലിയുക... എന്റെ മനസ്സ് മന്ത്രിച്ചു. ഉപകരണങ്ങള്‍ തിരികെ വാനില്‍ വച്ചിട്ട് തിരികെ rescue tender ലിരുന്നു. കണ്ണുകള്‍ക്കുമുന്നില്‍ കാഴ്ചകള്‍ മങ്ങിയിരിയ്ക്കുന്നു കാതുകള്‍ക്ക് മുന്നിലെ ആരവങ്ങള്‍ നിലച്ചിരിയ്ക്കുന്നു. പച്ചമാംസവും ചോരയുടെയും ഗന്ധം മാത്രം. ആരായിരുന്നു ആ ബാലന്‍ പതിനഞ്ചു വയസ്സുതോന്ന്നുന്ന നാളെയുടെ യുവത്വം.... എനിയ്ക്കറിയില്ല.... തളംകെട്ടിനില്‍ക്കുന്ന ചിന്തകള്‍ക്കൊടുവില്‍ എനിയ്ക്കുതോന്നി..... ഞാന്‍ സ്നേഹിച്ച മഴ രൌദ്രം പൂണ്ടപ്പോള്‍ ഇവന്റെജീവനും ഒരുതുള്ളി കണ്ണു നീരായി മാറി .............
ഒടിയന്‍
ഒടിയന്‍
ഏലിയാസ്
ഏലിയാസ്
കലാലയത്തിന്റെ ചര്‍ച്ചാ വിഷയം ഏലിയാസ് ആയിയിരുന്നു. കലാലയത്തിനു മുകളിലൂടെ പറക്കുന്ന കാക്കകള്‍പോലും ഏലി ഏലി എന്നാണ് കരഞ്ഞിരുന്നത്... ഏലിയാസിന്റെ ഖ്യാതി അത്രത്തോളം എത്തിയിരുന്നു. ഏലിയാസിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ കഥാപാത്രവുമായി പരിചയപ്പെട്ടിട്ടില്ല. ഏലിയാസിനെ പറ്റിയുള്ള കഥകള് ഗോപന്റെ വായില്‍നിന്നു കേള്‍ക്കുമ്പോള്‍ അമ്മൂമ്മ കഥ കേള്‍ക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാനിരുന്നു. പണ്ട് കാല്‍പന്തു കളിച്ചിരുന്ന സമയത്ത് ആജാനു ബഹുവായ ഒരു ചെക്കന്‍ ഫൌള്‍ കാണിച്ചപ്പോള്‍ ഏലിയാസ് കയ്യോടെ പിടിച്ചപ്പോള്‍ അവന്‍ എലിയസിനോട് പറഞ്ഞത്രേ " നിന്നെ തല്ലാതെ വിടുന്നത് ഞാന്‍ കരാട്ടെ പഠിച്ചിട്ടു ള്ളത് കൊണ്ട്മാത്രമാണ്" എലിയസിനു ഇത് കേട്ടപ്പോള്‍ സഹിച്ചില്ല ബ്ലാക്ക് ബെല്‍റ്റ് എടുതിട്ടന്നത്രേ അവനെ ഏലിയാസ് തല്ലിയത്........ അറിവുകൊണ്ട് ഏലിയാസ് കോളേജിന്റെ ക്ലാസ്സ്മുറികളും ലാബുകളും സ്വന്തമാക്കിയിരിയ്ക്കുന്നു ഈയുള്ള്ളവന്‍ കമ്പുട്ടറും വിണ്ടോവ്സും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സമയത്ത് ഏലിയാസ് ശ്വസിയ്ക്കുന്നതുപോലും പോലും ലിനക്സ് ആണെന്നാണ് കേട്ടത്.....ഏലിയാസ് ഒരു മൊബൈല്‍ ഫോണ്‍ സ്വപ്നം കാണുന്ന കാലത്താണ് സിറിലിന്റെ 500 രൂപ കാണാതെ പോകുന്നത്. നിലത്തു ചവിട്ടിയും ഭിത്തിയില്‍ തലതല്ലിയും ഇരു കക്ഷങ്ങളില്‍ വേദ പുസ്തകം മാറി മാറി പിടിച്ചു കൊണ്ടും സിറില്‍ വെടികൊണ്ട പന്നിയെപോലെ ഓടുകയാണ്. ഗോപന്‍ ബോബനും മോളിയിലെയും പട്ടിയെ പോലെ ഉമ്മരപടിയില്‍ കുത്തിഇരിയ്ക്കുന്നു. അവരുടെ മുറികളിലാകെ ദുഖം തളം കെട്ടി നില്‍ക്കുന്നു. വേദപുസ്തകം സാക്ഷി നിര്‍ത്തി സിറില്‍ 500 രൂപ എടുത്തവനെ പ്രാകുകയാണ്. സംഭവങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ എല്യാസ് ഒരു വലിയ കലം നിറയെ കഞ്ഞിയും അത്രത്തോളം പയറ് കറിയുമായി രംഗപ്രവേശം ചെയ്തു. ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ....... എന്നാ ഇരിപ്പില്‍ ടിയാന്‍ കഞ്ഞിയും പയറും കുഴച്ചടിയ്ക്കുകയാണ് ഇത് കൂടെ കണ്ടപ്പോള്‍ സിറിലിന്റെ വാക്കുകള്‍ അവനു നേരെ തിരിഞ്ഞു. " ഇവിടെ ചിലര്‍ മൊബൈല്‍ മേടിയ്ക്കനമെന്നെ പറയുന്നുന്ടരുന്നു" പിന്നീട് അവനു ഒരക്ഷരം പറയേണ്ടി വന്നില്ല പറയാന്‍ ഏലിയാസ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി സിറില്‍ ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടാവില്ല അന്ന് അര്‍ദ്ധരതി വരെ ഹരികഥ കാലക്ഷേപം കാണേണ്ടിവരുമെന്ന്. അവസാനം ഏലിയാസ് പകുതി കുടിച്ചു മാറ്റിവച്ച കഞ്ഞിയും പയറും തൊട്ടു സത്യം ചെയ്തു " എന്റെ അന്നത്തിനു വിഖാതം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇനി എനിയ്ക്ക് വേണ്ട ഈ കഞ്ഞിയാനെ സത്യം സത്യം സത്യം......"
കഥകള്‍ കേള്‍ക്കുംപോലോക്കെ ആ യുവാവിനെ കാണാന്‍ എനിയ്ക്കോരാഗ്രഹം. ഞാന്‍ രാത്രി അവന്റെ വീട്ടിലേയ്ക്ക് എന്റെ ഒരു സുഹൃത്തുമായി ചെന്നു. ആരെയും കാണാനില്ല അകത്തെ മുറികളിലോന്നില്‍ കത്തിയ മെഴുകുതിരി കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന സിറിലിനെ കണ്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കിയപ്പോള്‍ വെളുത്ത് മെലിഞ്ഞ യുവാവ് മുഖത്ത് നോക്കിയാല്‍ പെട്ടെന്ന് ദൃഷ്ടിയില്‍ പതിയുന്ന വരമ്പ് മീശ. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകള്‍ കംബുട്ടരിന്റെ മോണിട്ടറില്‍ എന്തെക്കെയോ തിരഞ്ഞു കൊണ്ടിരുന്നു. കാഴ്ച്ചയില്‍ തന്നെ ശാന്ത സ്വഭാവിയും അയ്യോ പവിയുമാന്നെന്നു എനിയ്ക്ക് മനസ്സിലായി. ഞങ്ങളുടെ പരിചയങ്ങള്‍ സൌഹൃദങ്ങള്‍ക്ക് വഴിമാറിയിരുന്നു എന്റെ സന്ദര്‍ശനങ്ങള്‍ അവിടെ സ്ഥിരതമാസമായി മാറി. പക്ഷേ എലിയാസിനപ്പോളും പ്രീയപ്പെട്ടത് കമ്പ്യൂട്ടര്‍ മാത്രം. എന്നും രാവിലെ കമ്പ്യൂട്ടര്‍ തുടയ്ക്കും മേടിച്ച സമയത്തെ കവറുകള്‍ കൊണ്ട്മൂടിവയ്ക്കും ഈയുള്ളവനും,ഗോപനും, സിരിളുമടങ്ങുന്ന കുട്ടികളെ വിരട്ടിയോടിയ്ക്കും ഇങ്ങനെയുള്ള വ്യത്യസ്തമായ ദിനചര്യയുമായി ജീവിയ്ക്കുകയാണ് ഏലിയാസ്. അവന്റെ ഭാഷ്യത്തില്‍ സോമാലിയയിലെ എന്തിനു പറയുന്നു ലോകത്തിലെ തന്നെ പട്ടിണി അകറ്റാന്‍ കമ്പ്യൂട്ടര്‍നു പറ്റുമാത്രേ. കമ്പ്യൂട്ടര്‍ ഒരു വിഗ്രഹമായും ഏലിയാസിനെ ഒരു പൂജാരിയും ഞാന്‍ മനസ്സില്‍ കണ്ടു. എന്റെ സെമെസ്റെര്‍ പരീക്ഷകളില്‍ എന്നെ വിജയിപ്പിയ്ക്കണേ എന്നു ഞാന്‍ കമ്പ്യൂട്ടര്‍ ഭഗവാനെ നോക്കി പ്രാര്‍ഥിച്ചു. കാലങ്ങള്‍ കാലാവസ്ഥകള്‍ എല്ലാം ഒന്ന്ന്നായി മാറി മാറി വന്നു. യുനിവേര്‍സിടിയിലെ കടലാസ്സുകള്‍ എന്റെ കണ്ണുകളില്‍ അഗ്നി പടര്‍ത്തി വാക്കുകളില്‍ ചിന്തകളില്‍ ക്രോധം സൃഷ്ടിച്ചു ഇന്ന് അമ്പലം ആക്രമിയ്ക്കണം വിഗ്രഹം തല്ലി പൊളിയ്ക്കണം ഒരു നക്സല്‍ പ്രവര്‍ത്തകനെ പോലെ ഞാന്‍ രാത്രി വീട്ടില്‍ ചെന്നു കയറി. ഏലിയാസ് ദീപരാധനയിലാണ് സിറിലും ഗോപനും മാറി നിന്ന് തൊഴുതുകൊണ്ട് നില്‍ക്കുന്നു അലക്ഷ്യമായി കിടന്ന മുടി വകഞ്ഞുമാറ്റി നിരായുധനായി നിന്ന ഞാനോരായുധം തിരഞ്ഞു. അപ്പിള് മുറിയ്ക്കുവാനുള്ള കത്തിയാണ് കണ്ണില്‍ പതിഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ ചാടിവീണ് കത്തി സ്വന്തമാക്കി ചാരിവച്ചിരുന്ന കമ്പ്യൂട്ടര്‍ ന്റെ ബയന്ടു കവറില്‍ ആഞ്ഞു കുത്തി. പ്രതീകാത്മകമായി ഞാന്‍ വിഗ്രഹത്തെ ഉടച്ചു...അമ്പലം തകര്‍ത്തു മുഖം തിരിച്ചു എലയാസിനെ നോക്കുമ്പോള്‍ ക്ഷേത്രതിനുമുന്നില്‍ തുള്ളുന്ന വെളിച്ചപ്പാടിനെയാണ് കാണുന്നത് രംഗം പന്തിയല്ല എനിയ്ക്ക് കരാട്ടെയുമാരിയില്ല ഒരു നിമിഷം വെല്ലൂര്‍ സെന്റര്‍ ജയിലില്‍ ഗോതമ്പിന്റെ ഗുണ്ടിനായി കാത്തു നില്‍ക്കുന്ന ഏലിയാസിന്റെ നിര്‍വികാരമായ മുഖം കടന്നുപോയി. ഇവനൊക്കെ സന്തം ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ലെന്നെ... ഞാനില്ലേല്‍ കാണാമായിരുന്നു. കതിരൂര്‍ രാജന്‍ ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഓടി. എന്റെ ക്രോധം ഭയമായി മാറിയിരിയ്ക്കുന്നു. ഞാന്‍ അടുത്ത് കണ്ട മുറിയില്‍ കയറി വാതിലടച്ചു. ഏലിയാസ് കുത്തിയ കത്തി വലിച്ചൂരി കലിതുള്ളിയ കോമരത്തെ പോലെ എന്റെ പിന്നാലെ ഓടി. മുറിയുടെ വാതിലില്‍ നിര്‍ത്താതെ ചവിട്ടി. വാതിലു തുറക്കാന്‍ അലറി. അവടെ ശബ്ദം എന്നിലെ എന്നെ കൊണ്ട് വാതിലു തുറപ്പിച്ചു മുല്ലപ്പെരിയാര്‍ അണക്കെട്ട് പോട്ടിയതുപോലെ ഏലിയാസ് മുറിയിലേയ്ക്ക് ഇരച്ചു കയറി എന്റെ കഴുത്തിന് കുത്തി പിടിച്ചു ഭിത്തിയില്‍ ചാരി. വലിച്ചൂരിയ കത്തി വലതു കയ്യിലുയര്‍ത്തി പിടിച്ചു. സിറിലും ഗോപനും ഏലിയാസിന്റെ കാലുകളില്‍ പിടിച്ചു കരഞ്ഞു..... കത്തിയിലെയ്ക്കു ഒരുനിമിഷം ഞാന്‍ നോക്കി പിന്നീട് അവന്റെ മുഖത്തേയ്ക്കും. ആനന്റെ ജലാര്‍ദ്രമായ കണ്ണുകളും മുഖത്തെ വിറയ്ക്കുന്ന പേശികളും കടിച്ചു പിടിച്ച പല്ലുകളും എല്ലാം കൊണ്ടും അവനൊരു കിരാതനെ പോലെ എനിയ്ക്കുതോന്നി. വിറയാര്‍ന്ന ശബ്ദമാണോ ഗദ്ഗദ മായിരുന്നോന്നു ഓര്‍മയില്ല ഞാന്‍ പറഞ്ഞു " എനിയ്ക്ക് കരാട്ടെ അറിയില്ല" അവന്‍ പിടിവിട്ടു കയ്യിലെ കത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് തിരിച്ചു നടന്നു.
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോനിതവുമാനിഞ്ഞയ്യോ ശിവ ശിവ"
ശോനിതമില്ലെങ്കിലും കത്തികണ്ടപ്പോള്‍ എനിയ്ക്കിതാനോര്‍മ വന്നത്. കത്തി വീഴ്ചയില്‍ രണ്ടായി ഓടിഞ്ഞിരിയ്ക്കുന്നു. നിശബ്ദത ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ മൂടുപടം തീര്‍ത്തിരിയ്ക്കുന്നു സ്നേഹം എന്റെ കണ്ണുകളെ നനയിപ്പിച്ചു. ഗോപനും സിറിലും എന്നെ സമാധാനിപ്പിയ്ക്കുന്നു. വിങ്ങുന്ന ശബ്ദങ്ങല്‍ക്കൊടുവില്‍ ഞാന്‍ ചോദിച്ചു.. എന്നെ ക്കാള്‍ വലുതാണോ അവനു വെറും ബയന്ടു കവര്‍........എനിയ്ക്കവന്റെ ഉത്തരം കിട്ടി "ഗിരീഷെ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് .... അതെ"........ രാത്രി ഏറെ വൈകിയിരിയ്ക്കുന്നു ഇനി ഇറങ്ങിപ്പോകുന്നത് പന്തിയല്ല രാവിലെ തന്നെ സ്ഥലം വിടണം ഏലിയാസ് എന്റെ മുന്നില്‍ വന്നു. കുംബസാരകൂട്ടില്‍ നില്‍ക്കുന്ന കുഞ്ഞാടിന്റെ മനസ്താപം അവന്റെ വാക്കുകളില്‍ നിഴലിച്ചു എന്നോട് മാപ്പുപറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ദിവസം അങ്ങിനെ അവസാനിച്ചു. അടുത്ത ദിവസം തുണികള്‍ പായ്ക്ക് ചെയ്തു മുറിയ്ക്ക് വെളിയിലിറങ്ങി ഏലിയാസ് ഭിത്തിയില്‍ ചാരി ആകാശത്തിലേയ്ക്ക് നോക്കി പുറത്തു നില്‍ക്കുന്നു. അവടെ മുഖത്ത് നോക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല നിശബ്ദതയെ ഭേതിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
" ഞാന്‍ ഇറങ്ങുന്നു.... ഇനി ഒരിയ്ക്കലും തിരിച്ചു വരില്ല... എന്നെ ഇനി കണ്ടാല്‍ അറിയവുന്നതായി നടിയ്ക്കരുത്..
" "പോകരുത്....... "
ആ വാക്കുകള്‍ എന്റെ ചിന്തകളില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല...... ഞാന്‍ തിരിഞ്ഞു നോക്കിയില്ല ഇറങ്ങി നടന്നു... സ്വന്തം വാസസ്തലതെയ്ക്ക്.
നേരം ഒരുപാടു വൈകിയിരിയ്ക്കുന്നു നിറം മങ്ങാത്ത ചിന്തകള്‍ എന്റെ മനസ്സിനെ പിടിച്ചുലയ്ക്ക്കുന്നു. ഉള്ളിലെവിടയോ തിരിച്ചുപോകനമെന്ന തോന്നല്‍ എന്റെ പാതകളിലൂടെ എന്നെ തിരിച്ചു നടത്തി.... ഇരുലുകള്‍ക്കൊടുവിലായ് കത്തുന്ന തെരുവിലക്കിനു മുന്നിലെ വീടുകാണാം ഞാന്‍ നടന്നടുത്തു.... നന്നായി വിശക്കുന്നുണ്ടായിരുന്നു.... ഇരുളുകള്‍ വീണ കല്തിട്ടയില്‍ മൂന്നു ആത്മാക്കള്‍... അവിചാരിതമായി എന്നെ കണ്ട അവരുണ്ടേ ആശ്ചര്യം കലര്‍ന്ന ചോദ്യത്തിനുത്തരം നല്‍കാതെ ഞാന്‍ പറഞ്ഞു
" എനിയ്ക്ക് വിശക്കുന്നു..... ഇഡ്ഡലി മേടിച്ചു തരുമോ" എന്റെ ഉള്ളിലെ വിരോധം മെഴുകുതിരിപോലെ ഉരുകി ഇല്ലാതെ ആയി... ഏലിയാസ് എന്ന വ്യക്തിയു മായുള്ള ബന്ധം അവിടെ അവസാനിയ്ക്കരുത് എന്നത് ഒരുപക്ഷെ ദൈവ ലിഖിതംയിരിയ്ക്കാം...... ഇന്നും അത് തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു....
വാല്‍കഷ്ണം - ജാത്തിയാലുള്ളത് തൂത്താല്‍ പോകില്ല.............
കലാലയത്തിന്റെ ചര്‍ച്ചാ വിഷയം ഏലിയാസ് ആയിയിരുന്നു. കലാലയത്തിനു മുകളിലൂടെ പറക്കുന്ന കാക്കകള്‍പോലും ഏലി ഏലി എന്നാണ് കരഞ്ഞിരുന്നത്... ഏലിയാസിന്റെ ഖ്യാതി അത്രത്തോളം എത്തിയിരുന്നു. ഏലിയാസിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ കഥാപാത്രവുമായി പരിചയപ്പെട്ടിട്ടില്ല. ഏലിയാസിനെ പറ്റിയുള്ള കഥകള് ഗോപന്റെ വായില്‍നിന്നു കേള്‍ക്കുമ്പോള്‍ അമ്മൂമ്മ കഥ കേള്‍ക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാനിരുന്നു. പണ്ട് കാല്‍പന്തു കളിച്ചിരുന്ന സമയത്ത് ആജാനു ബഹുവായ ഒരു ചെക്കന്‍ ഫൌള്‍ കാണിച്ചപ്പോള്‍ ഏലിയാസ് കയ്യോടെ പിടിച്ചപ്പോള്‍ അവന്‍ എലിയസിനോട് പറഞ്ഞത്രേ " നിന്നെ തല്ലാതെ വിടുന്നത് ഞാന്‍ കരാട്ടെ പഠിച്ചിട്ടു ള്ളത് കൊണ്ട്മാത്രമാണ്" എലിയസിനു ഇത് കേട്ടപ്പോള്‍ സഹിച്ചില്ല ബ്ലാക്ക് ബെല്‍റ്റ് എടുതിട്ടന്നത്രേ അവനെ ഏലിയാസ് തല്ലിയത്........ അറിവുകൊണ്ട് ഏലിയാസ് കോളേജിന്റെ ക്ലാസ്സ്മുറികളും ലാബുകളും സ്വന്തമാക്കിയിരിയ്ക്കുന്നു ഈയുള്ള്ളവന്‍ കമ്പുട്ടറും വിണ്ടോവ്സും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സമയത്ത് ഏലിയാസ് ശ്വസിയ്ക്കുന്നതുപോലും പോലും ലിനക്സ് ആണെന്നാണ് കേട്ടത്.....ഏലിയാസ് ഒരു മൊബൈല്‍ ഫോണ്‍ സ്വപ്നം കാണുന്ന കാലത്താണ് സിറിലിന്റെ 500 രൂപ കാണാതെ പോകുന്നത്. നിലത്തു ചവിട്ടിയും ഭിത്തിയില്‍ തലതല്ലിയും ഇരു കക്ഷങ്ങളില്‍ വേദ പുസ്തകം മാറി മാറി പിടിച്ചു കൊണ്ടും സിറില്‍ വെടികൊണ്ട പന്നിയെപോലെ ഓടുകയാണ്. ഗോപന്‍ ബോബനും മോളിയിലെയും പട്ടിയെ പോലെ ഉമ്മരപടിയില്‍ കുത്തിഇരിയ്ക്കുന്നു. അവരുടെ മുറികളിലാകെ ദുഖം തളം കെട്ടി നില്‍ക്കുന്നു. വേദപുസ്തകം സാക്ഷി നിര്‍ത്തി സിറില്‍ 500 രൂപ എടുത്തവനെ പ്രാകുകയാണ്. സംഭവങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ എല്യാസ് ഒരു വലിയ കലം നിറയെ കഞ്ഞിയും അത്രത്തോളം പയറ് കറിയുമായി രംഗപ്രവേശം ചെയ്തു. ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ....... എന്നാ ഇരിപ്പില്‍ ടിയാന്‍ കഞ്ഞിയും പയറും കുഴച്ചടിയ്ക്കുകയാണ് ഇത് കൂടെ കണ്ടപ്പോള്‍ സിറിലിന്റെ വാക്കുകള്‍ അവനു നേരെ തിരിഞ്ഞു. " ഇവിടെ ചിലര്‍ മൊബൈല്‍ മേടിയ്ക്കനമെന്നെ പറയുന്നുന്ടരുന്നു" പിന്നീട് അവനു ഒരക്ഷരം പറയേണ്ടി വന്നില്ല പറയാന്‍ ഏലിയാസ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി സിറില്‍ ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടാവില്ല അന്ന് അര്‍ദ്ധരതി വരെ ഹരികഥ കാലക്ഷേപം കാണേണ്ടിവരുമെന്ന്. അവസാനം ഏലിയാസ് പകുതി കുടിച്ചു മാറ്റിവച്ച കഞ്ഞിയും പയറും തൊട്ടു സത്യം ചെയ്തു " എന്റെ അന്നത്തിനു വിഖാതം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇനി എനിയ്ക്ക് വേണ്ട ഈ കഞ്ഞിയാനെ സത്യം സത്യം സത്യം......"
കഥകള്‍ കേള്‍ക്കുംപോലോക്കെ ആ യുവാവിനെ കാണാന്‍ എനിയ്ക്കോരാഗ്രഹം. ഞാന്‍ രാത്രി അവന്റെ വീട്ടിലേയ്ക്ക് എന്റെ ഒരു സുഹൃത്തുമായി ചെന്നു. ആരെയും കാണാനില്ല അകത്തെ മുറികളിലോന്നില്‍ കത്തിയ മെഴുകുതിരി കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന സിറിലിനെ കണ്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കിയപ്പോള്‍ വെളുത്ത് മെലിഞ്ഞ യുവാവ് മുഖത്ത് നോക്കിയാല്‍ പെട്ടെന്ന് ദൃഷ്ടിയില്‍ പതിയുന്ന വരമ്പ് മീശ. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകള്‍ കംബുട്ടരിന്റെ മോണിട്ടറില്‍ എന്തെക്കെയോ തിരഞ്ഞു കൊണ്ടിരുന്നു. കാഴ്ച്ചയില്‍ തന്നെ ശാന്ത സ്വഭാവിയും അയ്യോ പവിയുമാന്നെന്നു എനിയ്ക്ക് മനസ്സിലായി. ഞങ്ങളുടെ പരിചയങ്ങള്‍ സൌഹൃദങ്ങള്‍ക്ക് വഴിമാറിയിരുന്നു എന്റെ സന്ദര്‍ശനങ്ങള്‍ അവിടെ സ്ഥിരതമാസമായി മാറി. പക്ഷേ എലിയാസിനപ്പോളും പ്രീയപ്പെട്ടത് കമ്പ്യൂട്ടര്‍ മാത്രം. എന്നും രാവിലെ കമ്പ്യൂട്ടര്‍ തുടയ്ക്കും മേടിച്ച സമയത്തെ കവറുകള്‍ കൊണ്ട്മൂടിവയ്ക്കും ഈയുള്ളവനും,ഗോപനും, സിരിളുമടങ്ങുന്ന കുട്ടികളെ വിരട്ടിയോടിയ്ക്കും ഇങ്ങനെയുള്ള വ്യത്യസ്തമായ ദിനചര്യയുമായി ജീവിയ്ക്കുകയാണ് ഏലിയാസ്. അവന്റെ ഭാഷ്യത്തില്‍ സോമാലിയയിലെ എന്തിനു പറയുന്നു ലോകത്തിലെ തന്നെ പട്ടിണി അകറ്റാന്‍ കമ്പ്യൂട്ടര്‍നു പറ്റുമാത്രേ. കമ്പ്യൂട്ടര്‍ ഒരു വിഗ്രഹമായും ഏലിയാസിനെ ഒരു പൂജാരിയും ഞാന്‍ മനസ്സില്‍ കണ്ടു. എന്റെ സെമെസ്റെര്‍ പരീക്ഷകളില്‍ എന്നെ വിജയിപ്പിയ്ക്കണേ എന്നു ഞാന്‍ കമ്പ്യൂട്ടര്‍ ഭഗവാനെ നോക്കി പ്രാര്‍ഥിച്ചു. കാലങ്ങള്‍ കാലാവസ്ഥകള്‍ എല്ലാം ഒന്ന്ന്നായി മാറി മാറി വന്നു. യുനിവേര്‍സിടിയിലെ കടലാസ്സുകള്‍ എന്റെ കണ്ണുകളില്‍ അഗ്നി പടര്‍ത്തി വാക്കുകളില്‍ ചിന്തകളില്‍ ക്രോധം സൃഷ്ടിച്ചു ഇന്ന് അമ്പലം ആക്രമിയ്ക്കണം വിഗ്രഹം തല്ലി പൊളിയ്ക്കണം ഒരു നക്സല്‍ പ്രവര്‍ത്തകനെ പോലെ ഞാന്‍ രാത്രി വീട്ടില്‍ ചെന്നു കയറി. ഏലിയാസ് ദീപരാധനയിലാണ് സിറിലും ഗോപനും മാറി നിന്ന് തൊഴുതുകൊണ്ട് നില്‍ക്കുന്നു അലക്ഷ്യമായി കിടന്ന മുടി വകഞ്ഞുമാറ്റി നിരായുധനായി നിന്ന ഞാനോരായുധം തിരഞ്ഞു. അപ്പിള് മുറിയ്ക്കുവാനുള്ള കത്തിയാണ് കണ്ണില്‍ പതിഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ ചാടിവീണ് കത്തി സ്വന്തമാക്കി ചാരിവച്ചിരുന്ന കമ്പ്യൂട്ടര്‍ ന്റെ ബയന്ടു കവറില്‍ ആഞ്ഞു കുത്തി. പ്രതീകാത്മകമായി ഞാന്‍ വിഗ്രഹത്തെ ഉടച്ചു...അമ്പലം തകര്‍ത്തു മുഖം തിരിച്ചു എലയാസിനെ നോക്കുമ്പോള്‍ ക്ഷേത്രതിനുമുന്നില്‍ തുള്ളുന്ന വെളിച്ചപ്പാടിനെയാണ് കാണുന്നത് രംഗം പന്തിയല്ല എനിയ്ക്ക് കരാട്ടെയുമാരിയില്ല ഒരു നിമിഷം വെല്ലൂര്‍ സെന്റര്‍ ജയിലില്‍ ഗോതമ്പിന്റെ ഗുണ്ടിനായി കാത്തു നില്‍ക്കുന്ന ഏലിയാസിന്റെ നിര്‍വികാരമായ മുഖം കടന്നുപോയി. ഇവനൊക്കെ സന്തം ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ലെന്നെ... ഞാനില്ലേല്‍ കാണാമായിരുന്നു. കതിരൂര്‍ രാജന്‍ ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഓടി. എന്റെ ക്രോധം ഭയമായി മാറിയിരിയ്ക്കുന്നു. ഞാന്‍ അടുത്ത് കണ്ട മുറിയില്‍ കയറി വാതിലടച്ചു. ഏലിയാസ് കുത്തിയ കത്തി വലിച്ചൂരി കലിതുള്ളിയ കോമരത്തെ പോലെ എന്റെ പിന്നാലെ ഓടി. മുറിയുടെ വാതിലില്‍ നിര്‍ത്താതെ ചവിട്ടി. വാതിലു തുറക്കാന്‍ അലറി. അവടെ ശബ്ദം എന്നിലെ എന്നെ കൊണ്ട് വാതിലു തുറപ്പിച്ചു മുല്ലപ്പെരിയാര്‍ അണക്കെട്ട് പോട്ടിയതുപോലെ ഏലിയാസ് മുറിയിലേയ്ക്ക് ഇരച്ചു കയറി എന്റെ കഴുത്തിന് കുത്തി പിടിച്ചു ഭിത്തിയില്‍ ചാരി. വലിച്ചൂരിയ കത്തി വലതു കയ്യിലുയര്‍ത്തി പിടിച്ചു. സിറിലും ഗോപനും ഏലിയാസിന്റെ കാലുകളില്‍ പിടിച്ചു കരഞ്ഞു..... കത്തിയിലെയ്ക്കു ഒരുനിമിഷം ഞാന്‍ നോക്കി പിന്നീട് അവന്റെ മുഖത്തേയ്ക്കും. ആനന്റെ ജലാര്‍ദ്രമായ കണ്ണുകളും മുഖത്തെ വിറയ്ക്കുന്ന പേശികളും കടിച്ചു പിടിച്ച പല്ലുകളും എല്ലാം കൊണ്ടും അവനൊരു കിരാതനെ പോലെ എനിയ്ക്കുതോന്നി. വിറയാര്‍ന്ന ശബ്ദമാണോ ഗദ്ഗദ മായിരുന്നോന്നു ഓര്‍മയില്ല ഞാന്‍ പറഞ്ഞു " എനിയ്ക്ക് കരാട്ടെ അറിയില്ല" അവന്‍ പിടിവിട്ടു കയ്യിലെ കത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് തിരിച്ചു നടന്നു.
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോനിതവുമാനിഞ്ഞയ്യോ ശിവ ശിവ"
ശോനിതമില്ലെങ്കിലും കത്തികണ്ടപ്പോള്‍ എനിയ്ക്കിതാനോര്‍മ വന്നത്. കത്തി വീഴ്ചയില്‍ രണ്ടായി ഓടിഞ്ഞിരിയ്ക്കുന്നു. നിശബ്ദത ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ മൂടുപടം തീര്‍ത്തിരിയ്ക്കുന്നു സ്നേഹം എന്റെ കണ്ണുകളെ നനയിപ്പിച്ചു. ഗോപനും സിറിലും എന്നെ സമാധാനിപ്പിയ്ക്കുന്നു. വിങ്ങുന്ന ശബ്ദങ്ങല്‍ക്കൊടുവില്‍ ഞാന്‍ ചോദിച്ചു.. എന്നെ ക്കാള്‍ വലുതാണോ അവനു വെറും ബയന്ടു കവര്‍........എനിയ്ക്കവന്റെ ഉത്തരം കിട്ടി "ഗിരീഷെ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് .... അതെ"........ രാത്രി ഏറെ വൈകിയിരിയ്ക്കുന്നു ഇനി ഇറങ്ങിപ്പോകുന്നത് പന്തിയല്ല രാവിലെ തന്നെ സ്ഥലം വിടണം ഏലിയാസ് എന്റെ മുന്നില്‍ വന്നു. കുംബസാരകൂട്ടില്‍ നില്‍ക്കുന്ന കുഞ്ഞാടിന്റെ മനസ്താപം അവന്റെ വാക്കുകളില്‍ നിഴലിച്ചു എന്നോട് മാപ്പുപറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ദിവസം അങ്ങിനെ അവസാനിച്ചു. അടുത്ത ദിവസം തുണികള്‍ പായ്ക്ക് ചെയ്തു മുറിയ്ക്ക് വെളിയിലിറങ്ങി ഏലിയാസ് ഭിത്തിയില്‍ ചാരി ആകാശത്തിലേയ്ക്ക് നോക്കി പുറത്തു നില്‍ക്കുന്നു. അവടെ മുഖത്ത് നോക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല നിശബ്ദതയെ ഭേതിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
" ഞാന്‍ ഇറങ്ങുന്നു.... ഇനി ഒരിയ്ക്കലും തിരിച്ചു വരില്ല... എന്നെ ഇനി കണ്ടാല്‍ അറിയവുന്നതായി നടിയ്ക്കരുത്..
" "പോകരുത്....... "
ആ വാക്കുകള്‍ എന്റെ ചിന്തകളില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല...... ഞാന്‍ തിരിഞ്ഞു നോക്കിയില്ല ഇറങ്ങി നടന്നു... സ്വന്തം വാസസ്തലതെയ്ക്ക്.
നേരം ഒരുപാടു വൈകിയിരിയ്ക്കുന്നു നിറം മങ്ങാത്ത ചിന്തകള്‍ എന്റെ മനസ്സിനെ പിടിച്ചുലയ്ക്ക്കുന്നു. ഉള്ളിലെവിടയോ തിരിച്ചുപോകനമെന്ന തോന്നല്‍ എന്റെ പാതകളിലൂടെ എന്നെ തിരിച്ചു നടത്തി.... ഇരുലുകള്‍ക്കൊടുവിലായ് കത്തുന്ന തെരുവിലക്കിനു മുന്നിലെ വീടുകാണാം ഞാന്‍ നടന്നടുത്തു.... നന്നായി വിശക്കുന്നുണ്ടായിരുന്നു.... ഇരുളുകള്‍ വീണ കല്തിട്ടയില്‍ മൂന്നു ആത്മാക്കള്‍... അവിചാരിതമായി എന്നെ കണ്ട അവരുണ്ടേ ആശ്ചര്യം കലര്‍ന്ന ചോദ്യത്തിനുത്തരം നല്‍കാതെ ഞാന്‍ പറഞ്ഞു
" എനിയ്ക്ക് വിശക്കുന്നു..... ഇഡ്ഡലി മേടിച്ചു തരുമോ" എന്റെ ഉള്ളിലെ വിരോധം മെഴുകുതിരിപോലെ ഉരുകി ഇല്ലാതെ ആയി... ഏലിയാസ് എന്ന വ്യക്തിയു മായുള്ള ബന്ധം അവിടെ അവസാനിയ്ക്കരുത് എന്നത് ഒരുപക്ഷെ ദൈവ ലിഖിതംയിരിയ്ക്കാം...... ഇന്നും അത് തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു....
വാല്‍കഷ്ണം - ജാത്തിയാലുള്ളത് തൂത്താല്‍ പോകില്ല.............
Subscribe to:
Posts (Atom)