Thursday, October 30, 2014

തത്വമസി


ക്ഷണികമായ വികരങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു  സത്യങ്ങളാണ് ജനനവും മരണവും അതിനിടയിലൂടെ ഉള്ള ഒരു യാത്ര , അനുഭവങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു വേദനകളും , പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം കൂടിച്ചേർന്ന നമുക്ക് പറഞ്ഞു വിശദീകരിയ്ക്കുവാൻ കഴിയാത്ത നമ്മുടെ ജീവിതം . കലച്ചക്രമുരുളും ഋ തുക്കൾ പുനർജ്ജനിയ്ക്കും കഴിഞ്ഞകാലങ്ങളിലൂടെ കണ്ണോ ടിച്ചാൽ നമ്മുടെ ജീവിതത്തിൽ  കാലാ കാലങ്ങളായി വളർന്നുകൊണ്ടിരിയ്ക്കുന്ന  ഒരുതരം stress നമുക്ക് തിരിച്ചറിയാൻ കഴിയും. നമുക്ക് ചിന്തിയ്ക്കാം നമ്മുടെ ഉളളിൽ നാം അറിയാതെ വളരുന്ന എന്നാൽ നമുക്ക് മനസ്സിലാകാത്ത നമ്മുടെ മനസ്സിൻറെ വിഷമകതകളെ .  ഒരു പട്ടണത്തിലെ തിരക്കേറിയ ഭാഗത്ത് നിന്ന് ആരവങ്ങളെ  അൽപനേരം കണ്ണുകൾ അടച്ചു കാതുകൾ കൊണ്ട് ശ്രദ്ധിയ്ക്കുക എന്നിട്ട് അൽപനേരത്തിനു ശേഷം നിങ്ങളുടെ ശ്വാസം മാത്രം ശ്രദ്ധിയ്ക്കുക  അവിടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യമുണ്ട് . ഓരോ ദിവസവും നമ്മുടെ ശരീരത്തോടൊപ്പം ജീവിയ്ക്കുന്ന നമ്മുടെ മനസ്സ്, നമ്മുടെ ജീവൻ  .ഓരോ ദിവസവും ഇങ്ങനെ  ആരവങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ട മനസ്സു മായി ജീവിയ്ക്കുന്ന നാം,  മനസ്സിന്റെ ഒറ്റപ്പെടലുകൾ വർദ്ധി യ്ക്കുംപോൾ അവസാനം മനസമാധാനം ഇല്ലായ്മയിലെയ്ക്കും   പിന്നീടു സ്‌ട്രെസ് ലെയ്ക്കുമൊക്കെ എത്തിച്ചേരുന്നു . ഇങ്ങനെ വർദ്ധി ച്ചുവരുന്ന  മാനസിക പ്രയാസങ്ങൾക്ക് ആൾദൈവങ്ങളുടെ കരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നവരുടെ എണ്ണവും വർദ്ധി ച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം ഇത്തിരി വിഷമത്തോടെ ആണെങ്കിലും മനസിലാക്കുക.   ആദ്യം നാം അറിയേണ്ടത്  ഈശ്വരൻ എന്ന സത്യമാണ് ...അവനെതിരക്കി നാം അമ്പല ങ്ങളിലും പള്ളികളിലും അലഞ്ഞു ,അവനെ ചൊല്ലി നാം  കരയുകയും അട്ടഹസിയ്ക്കുകയും ചെയ്തു അവൻറെ നാമത്തിൽ  തമ്മിൽ തല്ലുകയും  അഹങ്കരിയ്ക്കുകയും ചെയ്തു പക്ഷേ ഈശ്വരനെ മാത്രം കണ്ടില്ല . ..നാം മനസിലാക്കേണ്ടത്  ഏതു ജാതിയിൽ പിറന്നാലും ഏതു മതത്തിൽ വിശ്വസിച്ചാലും മരണമെന്ന സത്യത്തെ പുൽകുന്നതിനു മുന്നേ നമ്മുടെ ഉള്ളിലുള്ള നല്ലതു കളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ നാം ഈശ്വരനെ തിരിച്ചറിഞ്ഞു എന്നാണ് . നാൽ പത്തോന്നു ദിവസം വൃതം നോക്കി മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്യാസിയായി പതിനെട്ടാം പടി ചവുട്ടി ഈശ്വരനെ കാണാൻ ചെല്ലുന്ന ഭക്തൻ അവിടെ ഗോപുരത്തിൽ ലേഖനം ചെയ്തു വച്ചിരിയ്ക്കുന്ന തത്വമസി എന്ന വാക്കിന്റെ അര്ഥം കൂടി മനസ്സിലാക്കണം "അത് നീയാകുന്നു " "എന്തിനെ അന്വേഷിച്ചാണോ നീ ഇവിടെ എത്തിയത് അതിന്റെ ചൈതന്യം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌ " വിശക്കുന്നവനു ആഹാരവും വേദനിയ്ക്കുന്നവന് സാന്ത്വനവും അലയുന്നവന് സഹായവും കൊടുക്കാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ നിങ്ങളുടെ ഉള്ളിലെ ഈശ്വരനെ നിങ്ങൾക്ക് തിരിച്ചറിയാം. നാമെല്ലാം സമയത്തിനു മുന്നേ ഓടാൻ ശ്രമിയ്ക്കുന്ന വരാണ് ദിവസത്തെ 24 മണിക്കൂർ  ആക്കിയും മണിയ്ക്കൂറിനെ  മിനുട്ടുകളാക്കിയും  പിന്നെ ജീവിതത്തിൽ എന്തെക്കെയോ നേടാനുള്ള തന്ത്രപ്പാടും കുറച്ചു നാളുകൾക്കു മുന്നേ ഡൽഹിയിലെ തെരുവിലെ ccd ക്യാമറയിലെ ദൃശ്യങ്ങൾ യൂടുബിലൂടെ പ്രചരിയ്ക്കുകയും സോഷ്യൽ മീഡിയ വഴി വളരെയധികം പ്രചാരം കൊടുക്കുകയും ചെയ്തു . യാത്രയ്ക്കിടയിൽ അപകടം സംഭവിച്ചു കിടക്കുന്ന ഒരുബൈക്കും സഹായത്തിനു വേണ്ടി കേഴുന്ന യാത്രക്കാരനും . അയാളുടെ ഭാര്യ തല്ഷണം മരിച്ചു  മുറിവ് പറ്റി കൈകൾ ഉയർത്തി അച്ഛനുമുന്നിൽ കരഞ്ഞുകൊണ്ട്‌ നില്ക്കുന്ന അഞ്ചോ ആറോ  വയസ്സുമാത്രമുള്ള കുട്ടിയുടെ ചിത്രം ഇന്നും കണ്ണുകളിൽ നിന്ന് മായുന്നില്ല . മനപൂർവ്വം കണ്ണുകൾ അടച്ചു ഒരുസഹായ ഹസ്തം നൽകാതെ യാത്രചെയ്യുന്ന തിരക്കേറിയ വീഥിയിലെ യാത്രക്കാരും അതിലുണ്ടായിരുന്നു  . ആ കുഞ്ഞു മരിച്ചതു ചോര വാർന്നു ആണെന്ന സത്യം കൂടി മനസ്സിലാക്കുക . സഹതാപ വാക്കുകൾ മനുഷ്യജന്മത്തിന്റെ ശാപമാണ് . അണുകുടും ബങ്ങളായി ജീവിയ്ക്കുന്ന മനുഷ്യൻ സ്വർധനായി തീർന്നിരിയ്ക്കുന്നു . സൗമ്യ യുടെ കാര്യവും വേറിട്ട തായിരുന്നില്ല . അവസരോചിതമായി പ്രവൃത്തിയ്ക്കാതെ അവളുടെ വിധിയിൽ പഴിച്ച ആളുകളും നമുക്കുചുറ്റും ഉണ്ടെന്നു മനസ്സിലാക്കുക . ഇങ്ങനെയൊക്കെ തന്ത്രപ്പടോട് കൂടി ഓടി ഒളിയ്ക്കുന്ന മനുഷ്യൻ സ്വന്തം ജീവിതം കുതിരയെ പോലെ ഓടിത്ത ള ർന്നും .... കഴുതയെ പോലെ ഭാരം ചുമന്നും മനസ്സിലെ ഭാരം വളരുമ്പോൾ കയ്യിലെ ധനം വിന്യയം ചെയ്തു മനശാന്തി അന്വേഷിച്ചു അലയുകയും ചെയ്യുന്നു . സ്വന്തം കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ അറിയാത്തവൻ മറ്റുള്ളവന്റെ ജീവിതത്തിനെ പരിഹസിയ്ക്കുന്നു . സോഷ്യൽ മീടിയകളിലെയ്ക്ക് വെറും പോസ്റ്റുകൾ സൃഷ്ടിച്ചു ഷെയറുകൾ വാരിക്കൂട്ടുകയും ക്യാമറ കളുമ യി അതിനായി അലയുകയും മോഷ്ടിയ്ക്കപ്പെട്ട പോസ്റ്റിന്റെ പിതൃത്വം തെളിയിക്കാൻ വ്യധാ വാഗ്വാതങ്ങളിലും ഏർപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ  കര്മ്മം മറക്കുന്നു .  നമുക്ക് നമ്മുടെ ചുറ്റിലും ഉള്ള നല്ലതുകളുടെ ഈശ്വരനെ തിരിച്ചറിയാൻ ശ്രമിയ്ക്കാം .... ഇവിടം സ്വർഗ്ഗമാക്കാം .......

Tuesday, October 28, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ


കോഴിക്കോട് നഗരത്തിൽ അനാശാസ്യം .... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും സോഷ്യല്മീടിയകളിലും നിറഞ്ഞു നില്ക്കുന്ന ചൂട് ചർച്ച വേദി ...നമുക്കുമാടങ്ങാം വ്യത്യസ്തമാർന്ന മറ്റുചില വിഷയങ്ങളിലെയ്യ്ക്ക് ഇവിടെ കോഴിക്കോടുനഗരവും ചൂട് ചുംബന രംഗങ്ങളും ഇല്ല ...ഇവിടെ ജീനസിന്റെ കുലവും മതവും ഇല്ല , വാട്സ് അപ്പിലെ ചൂടൻ വിഷയങ്ങളില്ല , താരങ്ങളും അവരുടെ ബ്ലോഗ്ഗുകളുടെ സുരക്ഷയുമില്ല നമുക്ക് കാണാം ആഭിപ്രായ സ്വതന്ത്ര്യ മെന്ന പേരി ലെ മൌലികാവകാശത്തെ . അർദ്ധതലങ്ങളും അതിർവരംബുകളും ഭേതിച്ച സഭ്യതയുടെ നെല്ലിപ്പലകകൾ കീഴെ നിലവാര ത്തകര്ച്ച്ചയിലൂടെ മാത്രം പ്രതികരിയ്ക്കുന്ന പ്രതികരണങ്ങളെ . സാങ്കേതിക വിദ്യ വളര്ന്നു പന്തലിച്ചു ലോകം കൈക്കുമ്പിളിൽ ഒതുങ്ങിനില്ക്കുന്നു . മൊബൈൽ റീചാർജു ചെയ്യാനും വൈദ്വതി ബില്ല കെട്ടാനും ടിക്കട്റ്റ് റിസർവ് ചെയ്യാനും അലയാതെ ബാങ്കുകളുടെ പടിവാതിലിൽ ക്യൂ നില്ക്കാതെ നാം സാങ്കേതിക വിദ്യയുടെ ചിറകിൽ പറന്നുയരുന്നു . വളരെ നല്ലകാര്യം തന്നെ പക്ഷേ ആനുകാലിക വിഷയങ്ങളിൽ മലയാളിയുടെ പ്രതികരണങ്ങൾ സഭ്യതയുടെ അതിർവരമ്പ് ലംഖിയ്ക്കുംപോൾ ഞാൻ ഓർത്തുപോകുന്നു നമ്മുടെ പൈതൃകത്തെ അതിധികളെ ദേവന്മാരായി കണ്ടു മാനിച്ചു ബഹുമാനിച്ച ഒരുതലമുറയെ . നാവിൽ സരസ്വതിയെ ആരാധിച്ച നമ്മുടെ സാംസ്‌കാരിക നായകന്മാരെ . എന്തുപറ്റി നമ്മുടെ യുവതല മുറയ്ക്ക് . പ്രതികര നങ്ങളിൽ രക്ത ത്തിലപ്പും തൂലിക ത്തുമ്പിൽ വികട സരസ്വതിയുമായി സോഷ്യൽ മീഡിയ യിലേയ്ക്കു പ്രവേശി ച്ച മലയാളി വിദേശ രാജ്യങ്ങളുടെ വെബ്സൈറ്റുകൾ പോലും അശ്ലീല ച്ച്ചുവരുകൾ ആക്കി എന്നതാണ് . ന്യൂ യോര്ക്ക് ടൈംസ് പോലെ പ്രശസ്തമായ ഒരുപത്രത്തിൽ വന്ന നമ്മൾ തെട്ടിധ്ധരിച്ച്ചെന്നു കണ്ട കാർടൂണ്‍ അതിനു അടുത്ത ദിവസം തന്നെ അതിന്റെ എഡിറ്റർ മാപ്പുചോതിച്ച്ചിരുന്നു പക്ഷേ മലയാളിയുടെ പ്രതികരണം കണ്ടപ്പോൾ ഓര്ത്തത് കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ പാട്ടാണ് 

നായർ വിശന്നു വലഞ്ഞു വരുമ്പോൾ
..കായ ക്കഞ്ഞിക്ക രി യിട്ടില്ല ..
ആയതു കേട്ട് കലമ്പി ചെന്നവൻ 
ആയുധ മുടനെ കാട്ടിലെറിഞ്ഞു ..
.ഉരുളികൾ കെണ്ടി കളൊക്കെ ഉടച്ചു
ഉരല് വലിച്ചു കിണറ്റിലെറിഞ്ഞു 
അതുകൊണ്ടരിശം തീരത്ത്തവനാ 
പുരയുടെ ചുറ്റും മണ്ടി നടന്നു . ... 
ഇത്തിരി സാംസ്കാരികമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ ദാരിദ്ര്യ രാജ്യമെന്ന് കരുതുന്ന സംബന്നര്ക്ക് നമ്മുടെ ക്ഷമയുടെയും അറിവിന്റെയും കാര്യത്തിൽ നമ്മോടു ബഹുമാനം തോന്നുമായിരുന്നു . ... ഇവിടെ സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യവും ഇന്ത്യക്കാരെ കീടങ്ങളായി കണ്ടിരുന്ന ഒരു ഭരണകൂടവും ഉണ്ടായിരുന്നു ....അവര്ക്കെതിരെ വിവേകാ നന്ദനും , ഗാന്ധിയും , അമ്പേ ത്കറും എല്ലാം പ്രതികരിച്ചത് സാംസ്‌കാരിക ശൂന്യമായ പദങ്ങൾ കൊണ്ടല്ല മറിച്ചു കുറിയ്ക്കു കൊള്ളുന്ന ഉത്തര ങ്ങളുമായാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിന് നമ്മളിൽ നിന്ന് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് . കോഴിക്കോട് സംഭവത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ ഒരു സെലിബ്രിട്ടിയെ അയാള്ക്ക് ജന്മം നല്കിയ മാതാവിനെയും കൂടെപ്പിറപ്പായ സഹോദരിയും സോഷ്യൽ മീഡിയ കളിൽ വാക്കുകൾ കൊണ്ട് പലതവണ മാനഭന്ഗം ചെയ്താപ്പോളും അതിൽ സാഡിസം കണ്ടെത്തിയ യുവ മനസ്സുകൾ ഒന്നോര്ക്കേണ്ടി ഇരിയ്ക്കുന്നു നിങ്ങളുടെ സംസ്കാരം ഡൽഹിയിലെ തെരുവില നഗ്നമായ ശരീരവും അബോധമായ മനസ്സുമായി ജീവനുവേണ്ടി കേണ സഹോദരിയുടെ ഗർഭപാത്രത്തിൽ നിന്ന് ചിന്തിയ നിണ ത്തിനു രുചിപിടിച്ച്ച്ച ചെന്നായ്ക്കളെ പോലെയാകുന്നു . ഇവിടെ നമുക്ക് നിയമങ്ങൾ ഉണ്ട് പക്ഷേ അത് എത്രത്തോളം ഭാലവത്താണ് എന്നതിൽ ഞാൻ സംശയിക്കുന്നു . നമ്മുടെ സൈബർ ലോ ...കമ്മ്യൂണി കേഷൻ നിയമങ്ങൾ വളരെ ശക്തമാണ് പക്ഷേ സോഷ്യൽ മീടിയകളിലുള്ള ഇതുപോലെ രക്ത ദാഹിയായ കൊതുകുകളുടെ കടന്നുകയറ്റം ഇനിയും നിയന്ത്രിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ഒന്നോര്ക്കുക 
പിതാ രക്ഷതി കൌമാരേ 
പുത്രോ രക്ഷതി യോവ്വനെ
ഭാര്ത്രോ രക്ഷതി വര്ധ്ധാക്യെ
ന സ്ത്രീ സ്വാതന്ത്ര്യ മർഹാതി 
എന്ന് മനുസ്മൃതി വാക്യം വച്ചു സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ച ആ സുപ്രിം കോടതി ജഡ്ജി യക്കെതിരെ നമ്മുടെ നാട്ടിലെ സ്ത്രീകള് പ്രതികരിയകുകയും പ്രതിക്ഷേതം അറിയിക്കുകയും ചെയ്തു ഓര്ക്കുക അതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടങ്ങൾ മാത്രമാണ് അതിനൊക്കെ ബുദ്ധിശൂന്യമായ , സംസ്കാര ശൂന്യമായ പദങ്ങൾ കൊണ്ട് ആറാട്ട് നടത്തുന്നവർ ഒന്നോര്ക്കുക ബുദ്ധി യുള്ളവർക്ക് മുന്നില് നിങ്ങൾ തുറന്നു കാട്ടുന്നത് നിങ്ങളെ ജന്മം തന്നൂട്ടി വളർത്തി വലുതാക്കിയവരുടെ പോരായ്മയാണ്‌ ....മടങ്ങാം നമുക്കീ രണഭൂമിയിൽ നിന്ന് ....ചോര ചിന്തുന്ന പ്രതികാര ദാഹങ്ങളിൽ നിന്ന് .... നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിയ്ക്കാം

ഉൾകാഴ്ച


മാഡം വെല്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ........വളരെഭംഗിയായി ജഗതി ശ്രീകുമാർ എന്ന മഹാനടൻ മലയാളികൾക്കുമുന്നിൽ പ്രസന്റു ചെയ്ത അനശ്വരമായ കഥാപാത്രം അതിലൂടെ ടൂറിസം ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന  കുറെ ആൾക്കർ ഇതാണ് ആ സിനിമയുടെ ഇതിവൃത്തമെങ്കിലും സംഗതി നമുക്കുചുറ്റും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇത്രയും കാലം നമ്മൾ അടഞ്ഞ കണ്ണു മായാണ് ലോകം കണ്ടിരുന്നത്‌ എന്നതാണ് സത്യം .... ക്രീയാത്മകമായ ഒരു മുതൽമുടക്ക് നമുക്ക് ടൂറിസത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നവസ്തുത എത്രപേർ മനസിലാക്കുന്നു എന്ന് അറിയില്ല . ഇത് ഞാൻ മാത്രമല്ല ഒരുപ്രശസ്തമായ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനു വേണ്ടി പോയ എന്നോടും സുഹൃത്തിനോടും ഇത്തിരി ഇംഗ്ലീഷും പിന്നെ ലൊട്ടുലൊടുക്ക് സംഭവങ്ങളുമായി പിടിച്ചു നില്ക്കുന്ന district ടൂറിസം ഡെവലപ്മെന്റ് corporation ലെ ഒരു ജീവനക്കാരൻ പറഞ്ഞതാണ് . കേരളം സുന്ദരമാണ് ശാലീനമാണ് ... ഇന്ത്യയിലെ മറ്റേതു നാടിനെ അപേക്ഷിച്ചു ഒരു നിത്യ ഹരിത നാട് തന്നെയാണ് കേരള നാട് സംശയമില്ല പക്ഷേ ഇവിടെനിന്നു നമുക്കല്പം ദൂരേയ്ക്ക് സഞ്ചരിയ്ക്കാം .അങ്ങ് ദൂരെ വിദേശികളുടെ നാട്ടിലേയ്ക്ക് നമുക്കവിടെ നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം കാണാൻ കഴിയും .ഞാൻ ശ്രധ്ധിച്ച്ചിട്ടുള്ള ഒരുകര്യമാണ് .. വിദേശികൾ ഒരിയ്ക്കലും ഒരു ചോക്ലേറ്റു റാപ്പർ പോലും വലിച്ചെറിയില്ല എന്നത് . കയ്യിലെ ഓറഞ്ചു തൊലിയും പ്ലാസ്റിക് കഷ്ണങ്ങളും അവർ കയ്യില തന്നെ കരുതിവയ്ക്കും . എപ്പോളെങ്കിലുംഡ സ്റ്റു ബിന് കാണുമ്പൊൾ ആതുനിക്ഷേപിയ്ക്കും . വിദേശനാടുകളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നത് കുറ്റകരം ആണെങ്കിലും ആരും ആ സാഹസത്തിനു മുതിരാറില്ല . ഇവര നമ്മുടെ നാട്ടിലെത്തിയാലും ഒരിയ്ക്കലും സാഹചര്യങ്ങല്ക്ക് അനുസരിച്ചു മലയാളി മാറുന്നതുപോലെ അവർ മാറാറില്ല എന്ന സത്യവും മനസ്സിലാക്കണം . ഒരിയ്ക്കല എറണാകുളത്തു നിന്ന് നാട്ടിലേയ്ക്ക് ട്രെയിൻ ഇല വരികയായിരുന്ന എനിയ്ക്ക് സഹയാത്രികരായി രണ്ടു വിദേശികളെ കിട്ടി ഭാര്യഭാര്ത്തക്കന്മാരായ അവർ ചായ മേടിച്ചു കുടിയ്ക്കുന്നതിനിടയിൽ ഇരുന്ന സീറ്റിനിടയിലൂടെ നടന്നുവന്നു ആശ്ചര്യത്തോടെ നോക്കി നിന്ന പാറ്റയെ കണ്ടു കഥകളിനടനെ അനുസ്മരിപ്പിയ്ക്കും വിധം ശബ്ദത്തോട് കൂടി എന്നെ വിളിച്ചു കൊക്ക്രോച്ചു എന്ന് ചൂണ്ടിക്കാട്ടിയ സംഭവം ഞാൻ ഇപ്പോൾ ഓര്ക്കുന്നു .കൊല്ലം റയിൽവേ സ്ടഷനിൽ കടന്നുപോയ ട്രെയിൻ വിസർജ്ജിച്ചു പാളത്തിൽ വീണുകിടന്ന excreta ചിത്രത്തിൽ പകർത്തിയ വിദേശിയും ഞാൻ മറന്നിട്ടില്ല .ഇതൊക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ ആണ് എന്നതാണ് നമ്മുടെ പ്രശ്നം . കാലം ഇത്രപുരൊഗമിച്ചെങ്കിലും ഇക്കോ ഫ്രന്റ്ലി toilet പൂര്ണമായും നമ്മുടെ ട്രൈനുകൽക്കുള്ളിൽ സ്ഥാപിയ്ക്കാൻ കഴിയാഞ്ഞത് നമ്മുടെ രാജ്യത്തിന്റെ തന്നെ പോരായ്മയാണ് . ഇത്തരം പാളങ്ങളിൽ മാലിന്യം വിസര്ജ്ജിച്ച്ചു രാജ്യത്തിന്റെ നാടീ ഞരംബായി ഓടുന്ന തീവണ്ടി ഒരുപക്ഷേ സാംക്രമിക രോഗങ്ങൾ പരത്തുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഓപ്പണ്‍ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴക്കാലത്ത് ഇതൊക്കെ ഒഴുകി വഴിയാത്രക്കാരുടെ ശരീരത്തിൽ വീഴുമ്പോൾ ചിന്തിച്ചുപോകുന്നു വിദേശികൾ നമ്മുടെ നാടിനെപറ്റി നല്ലത് കരുതിയിട്ടുന്ടെൽ അവരുടെ ഹൃദയ വിശാലത . ഒരിയ്ക്കൽ സതേണ്‍ റയിൽ വേ യുടെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ റേഡിയോ വിലൂടെ ജനങ്ങളുടെ സംശയം ദൂരീകരിയ്ക്കുന്ന സമയത്ത് ഞാൻ പ്രസ്തുത വിഷയങ്ങളുംമായി അധെഹത്ത്തോട് സംസാരിച്ചു വിദേശികളുടെ മുന്നിൽ നഗ്നമാകുന്നത് നമ്മുടെ സംസ്കരമാണെന്ന് അറിയിച്ചപ്പോൾ അല്പം പരുങ്ങലോടെ അദ്ധേഹം നല്കിയ മറുപടി ആളുകള് വിലയേറിയ toilet കളും മറ്റും വൃത്തിഹീനമായി ആണ് ഉപയോഗിയ്ക്കുന്നത് എന്നാണ് സംഭവം ശരിയാണ് ഇവിടെ നമുക്ക് നിയമങ്ങള അല്ല ഉണ്ടാകേണ്ടത് .. നിയമങ്ങളെ അനുസരിയ്ക്കുവാനുള്ള ഒരുനല്ല മനോഭാവമാണ് (Attitude)നമുക്കുണ്ടാകേണ്ടത്. ഞാൻ ഇന്ത്യൻ റയിൽ വേ യെ കുറ്റപ്പെടുത്തുന്നില്ല . മാറ്റങ്ങൾ കണ്ടു വരുന്നുണ്ട് പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് മാത്രം ....വൃത്തിഹീനമായ ചുറ്റുപാടിൽനിന്നു ഓരോ മഴക്കാലത്തും ഉയത്തെഴുനേറ്റു നമ്മുടെ നാടിനെ വിഴുങ്ങുന്ന സാംക്രമിക രോഗങ്ങളെ മുന്നില് കണ്ടെങ്കിലും ശാശ്വതമായ ഒരുമാറ്റം അനിവാര്യമാണ് . . ഭാരതത്തിൽ ഇങ്ങനെയൊരു മാറ്റം അനിവാര്യമാണ് എന്ന് ഉൾക്കൊണ്ടു ഭാരനാധിപാൻ മാർ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ലീൻ ഇന്ത്യ എന്നാ മഹത്തായ യജ്ഞം അത് നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടു ചെയ്യേണ്ടത് നമ്മുടെ അല്ല്ല മറിച്ചു നമ്മുടെ പൈതൃകം മറ്റു സംസ്കാരങ്ങളുടെ മുന്നിൽ തല ഉയർത്തി നില്ല്ക്കുന്നതിനു വേണ്ടിയാണെന്ന് നാം മനസിലാക്കുക അതിനുവേണ്ടി നമുക്ക് പ്രയത്നിയ്ക്കാം നാടകീയമല്ലാതെ .... ജയ്‌ ഹിന്ദ്‌