ഭക്ഷണം പാകം ചെയ്യുന്നതിനുമുന്നെയായി പലപ്പോഴും കടുക് ചീനച്ചട്ടിയിൽ പോട്ടിയ്ക്കുന്നതിന്റെ കടു മുട് ശബ്ദം കേള്ക്കത്തവരായി ആരും ഉണ്ടാകില്ല ഇതിന്റെ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. ഇന്ത്യക്കാർ വര്ഗ്ഗ ദേശ ഭേതമന്യേ കടുകിനെ പ്രാചീന കാലം മുതൽ ഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നു . വടക്കേ ഇന്ത്യയിൽ കടുക് എണ്ണ വളരെ പ്രശസ്തമാണ് . കടുകിന്റെ പ്രാധാന്യം എത്ര പേര് മനസിലാക്കുന്നു എന്നുചോതിച്ച്ചാൽ പലപ്പോഴും രുചിയും മണവും ഒഴിച്ചു മറ്റൊന്നും ആര്ക്കും അറിയില്ല എന്നതാണ് സത്യം . കടുക് നിറത്തിന്റെ കാര്യത്തിൽ മൂന്നു തരത്തിൽ ഉണ്ട് . മഞ്ഞ , brown പിന്നെ ബ്ലാക്ക് . നിറത്തിൽ ഉള്ള വര്ഗ്ഗഭേതം പോലെ പേരിലും വ്യത്യസ്തങ്ങളാണ് കറുത്ത കടുക് Brassica nigra എന്നറിയപ്പെടുന്നു ഇവാൻ മിഡിൽ ഈസ്റ്റ് ലാണ് ഉണ്ടാകുന്നതു . Brassica juncea എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ബ്രൌണ്‍ കളറിലാണ് കാണപ്പെടുന്നത് . Brassica alba എന്നറിയപ്പെടുന്ന മഞ്ഞ കടുക് മെഡി റ്റരെനിയൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . കടുകിന് anti-cancer, anti-oxidative, Anti-diabetic properties എന്നിങ്ങനെ പലഗുണങ്ങൾ ഉണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പല മരുന്നുകൾ ഉണ്ടാക്കുവാനും കടുക് ഉപയോഗിയ്ക്കുന്നു . എടുത്തുപറയേണ്ട മറ്റൊരുകാര്യം കടുകിന്റെ കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള കഴിവാണ് . സെലിനിയം എന്നാ nutrient കൊണ്ട് പരിപോഷിതമാണ് കടുക് ഇതിനു അണുബാധയെ തടയാൻ കഴിവുള്ളതാണ് . ഇതിലെ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം ശ്വാസകോശ രോഗങ്ങളും അസ്മയുടെ തീവ്രതയും കുറയ്ക്കുന്നു . സന്ധിവാതം , രക്തസമ്മർദ്ദം എന്നിങ്ങനെ ഉള്ള ആരോഗ്യ പ്രശ്നങ്ങള ക്ക് ശാശ്വതമായ പരിഹാരമാണ് കടുക് . മൈഗ്രൈൻ എന്ന കടുത്ത തലവേദനയ്ക്ക് ഒരു ഔഷധം കൂടിയാണ് കടുക് . ധാതുക്കളും മൂലകങ്ങളായ calcium, manganese, omega 3 fatty acids, iron, zinc, protein എന്നിവകൊണ്ട് പരിപോഷിതവും ദാഹനത്തിനാവിശ്യമായ dietary fiber ഉം അടങ്ങിയിട്ടുണ്ട് വിശപ്പില്ലായ്മ ദഹനവുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങൾക്കും കടുക് പാലിൽചെർത്തു ആഹാരത്തിനു 15 , 20 മിനിട്ട് മുന്നേ കഴിയ്ക്കണം എന്ന് പഴമക്കാർ പറയാറുണ്ട് . ശരീരത്തിലെ ഉപപച്ചയപ്രവര്ത്തനങ്ങളെ ത്വരിതപ്പെടുത്തി ദാഹന ഇന്ത്രിയ വ്യവസ്ഥയെ സന്തുലിത പ്പെടുത്തുന്നതുകൊണ്ടാണ്ഇത് ദഹനത്തിന് നല്ലതാണെന്ന് പറയുന്നത് . ആര്ത്തവ വിരാമമായി ബന്ധപ്പെട്ടു സ്ത്രീകളിൽ ഉണ്ടാകുന്ന ഉറക്കമില്ലായ്മ വിയര്പ്പ് ഇങ്ങനെഉല്ല ശരീരികസ്വസ്ത്യങ്ങൾക്കും കടുക് ഉത്തമമാണ് .... ഇനി കടുക് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തുടക്കത്തിൽ / അവസാനം ഉപയോഗിയ്ക്കുന്നതെന്തിനു എന്നചോദ്യത്തിനു നമുക്ക് ഉത്തരം ഊഹിയ്ക്കാൻ കഴിയും .കടുക് നിസ്സാരനല്ല എന്ന് മനസ്സിയില്ലേ ശാസ്ത്രം വളരുന്നതിനുമുന്നെ ഗുണങ്ങൾ മനസ്സിലാക്കി കടുക് ഒരു നിത്യോപയോഗ സാധനമായി ആഹാരത്തിൽ ഉൾപ്പെടുത്തിയ പൂര്വ്വികരെ നമുക്ക് വന്ദിയ്ക്കാം
Saturday, November 29, 2014
Thursday, October 30, 2014
തത്വമസി
Tuesday, October 28, 2014
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
കോഴിക്കോട് നഗരത്തിൽ അനാശാസ്യം .... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും സോഷ്യല്മീടിയകളിലും നിറഞ്ഞു നില്ക്കുന്ന ചൂട് ചർച്ച വേദി ...നമുക്കുമാടങ്ങാം വ്യത്യസ്തമാർന്ന മറ്റുചില വിഷയങ്ങളിലെയ്യ്ക്ക് ഇവിടെ കോഴിക്കോടുനഗരവും ചൂട് ചുംബന രംഗങ്ങളും ഇല്ല ...ഇവിടെ ജീനസിന്റെ കുലവും മതവും ഇല്ല , വാട്സ് അപ്പിലെ ചൂടൻ വിഷയങ്ങളില്ല , താരങ്ങളും അവരുടെ ബ്ലോഗ്ഗുകളുടെ സുരക്ഷയുമില്ല നമുക്ക് കാണാം ആഭിപ്രായ സ്വതന്ത്ര്യ മെന്ന പേരി ലെ മൌലികാവകാശത്തെ . അർദ്ധതലങ്ങളും അതിർവരംബുകളും ഭേതിച്ച സഭ്യതയുടെ നെല്ലിപ്പലകകൾ കീഴെ നിലവാര ത്തകര്ച്ച്ചയിലൂടെ മാത്രം പ്രതികരിയ്ക്കുന്ന പ്രതികരണങ്ങളെ . സാങ്കേതിക വിദ്യ വളര്ന്നു പന്തലിച്ചു ലോകം കൈക്കുമ്പിളിൽ ഒതുങ്ങിനില്ക്കുന്നു . മൊബൈൽ റീചാർജു ചെയ്യാനും വൈദ്വതി ബില്ല കെട്ടാനും ടിക്കട്റ്റ് റിസർവ് ചെയ്യാനും അലയാതെ ബാങ്കുകളുടെ പടിവാതിലിൽ ക്യൂ നില്ക്കാതെ നാം സാങ്കേതിക വിദ്യയുടെ ചിറകിൽ പറന്നുയരുന്നു . വളരെ നല്ലകാര്യം തന്നെ പക്ഷേ ആനുകാലിക വിഷയങ്ങളിൽ മലയാളിയുടെ പ്രതികരണങ്ങൾ സഭ്യതയുടെ അതിർവരമ്പ് ലംഖിയ്ക്കുംപോൾ ഞാൻ ഓർത്തുപോകുന്നു നമ്മുടെ പൈതൃകത്തെ അതിധികളെ ദേവന്മാരായി കണ്ടു മാനിച്ചു ബഹുമാനിച്ച ഒരുതലമുറയെ . നാവിൽ സരസ്വതിയെ ആരാധിച്ച നമ്മുടെ സാംസ്‌കാരിക നായകന്മാരെ . എന്തുപറ്റി നമ്മുടെ യുവതല മുറയ്ക്ക് . പ്രതികര നങ്ങളിൽ രക്ത ത്തിലപ്പും തൂലിക ത്തുമ്പിൽ വികട സരസ്വതിയുമായി സോഷ്യൽ മീഡിയ യിലേയ്ക്കു പ്രവേശി ച്ച മലയാളി വിദേശ രാജ്യങ്ങളുടെ വെബ്സൈറ്റുകൾ പോലും അശ്ലീല ച്ച്ചുവരുകൾ ആക്കി എന്നതാണ് . ന്യൂ യോര്ക്ക് ടൈംസ് പോലെ പ്രശസ്തമായ ഒരുപത്രത്തിൽ വന്ന നമ്മൾ തെട്ടിധ്ധരിച്ച്ചെന്നു കണ്ട കാർടൂണ്‍ അതിനു അടുത്ത ദിവസം തന്നെ അതിന്റെ എഡിറ്റർ മാപ്പുചോതിച്ച്ചിരുന്നു പക്ഷേ മലയാളിയുടെ പ്രതികരണം കണ്ടപ്പോൾ ഓര്ത്തത് കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ പാട്ടാണ്
നായർ വിശന്നു വലഞ്ഞു വരുമ്പോൾ
..കായ ക്കഞ്ഞിക്ക രി യിട്ടില്ല ..
ആയതു കേട്ട് കലമ്പി ചെന്നവൻ
ആയുധ മുടനെ കാട്ടിലെറിഞ്ഞു ..
.ഉരുളികൾ കെണ്ടി കളൊക്കെ ഉടച്ചു
ഉരല് വലിച്ചു കിണറ്റിലെറിഞ്ഞു
അതുകൊണ്ടരിശം തീരത്ത്തവനാ
പുരയുടെ ചുറ്റും മണ്ടി നടന്നു . ...
ഇത്തിരി സാംസ്കാരികമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ ദാരിദ്ര്യ രാജ്യമെന്ന് കരുതുന്ന സംബന്നര്ക്ക് നമ്മുടെ ക്ഷമയുടെയും അറിവിന്റെയും കാര്യത്തിൽ നമ്മോടു ബഹുമാനം തോന്നുമായിരുന്നു . ... ഇവിടെ സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യവും ഇന്ത്യക്കാരെ കീടങ്ങളായി കണ്ടിരുന്ന ഒരു ഭരണകൂടവും ഉണ്ടായിരുന്നു ....അവര്ക്കെതിരെ വിവേകാ നന്ദനും , ഗാന്ധിയും , അമ്പേ ത്കറും എല്ലാം പ്രതികരിച്ചത് സാംസ്‌കാരിക ശൂന്യമായ പദങ്ങൾ കൊണ്ടല്ല മറിച്ചു കുറിയ്ക്കു കൊള്ളുന്ന ഉത്തര ങ്ങളുമായാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിന് നമ്മളിൽ നിന്ന് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് . കോഴിക്കോട് സംഭവത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ ഒരു സെലിബ്രിട്ടിയെ അയാള്ക്ക് ജന്മം നല്കിയ മാതാവിനെയും കൂടെപ്പിറപ്പായ സഹോദരിയും സോഷ്യൽ മീഡിയ കളിൽ വാക്കുകൾ കൊണ്ട് പലതവണ മാനഭന്ഗം ചെയ്താപ്പോളും അതിൽ സാഡിസം കണ്ടെത്തിയ യുവ മനസ്സുകൾ ഒന്നോര്ക്കേണ്ടി ഇരിയ്ക്കുന്നു നിങ്ങളുടെ സംസ്കാരം ഡൽഹിയിലെ തെരുവില നഗ്നമായ ശരീരവും അബോധമായ മനസ്സുമായി ജീവനുവേണ്ടി കേണ സഹോദരിയുടെ ഗർഭപാത്രത്തിൽ നിന്ന് ചിന്തിയ നിണ ത്തിനു രുചിപിടിച്ച്ച്ച ചെന്നായ്ക്കളെ പോലെയാകുന്നു . ഇവിടെ നമുക്ക് നിയമങ്ങൾ ഉണ്ട് പക്ഷേ അത് എത്രത്തോളം ഭാലവത്താണ് എന്നതിൽ ഞാൻ സംശയിക്കുന്നു . നമ്മുടെ സൈബർ ലോ ...കമ്മ്യൂണി കേഷൻ നിയമങ്ങൾ വളരെ ശക്തമാണ് പക്ഷേ സോഷ്യൽ മീടിയകളിലുള്ള ഇതുപോലെ രക്ത ദാഹിയായ കൊതുകുകളുടെ കടന്നുകയറ്റം ഇനിയും നിയന്ത്രിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ഒന്നോര്ക്കുക
പിതാ രക്ഷതി കൌമാരേ
പുത്രോ രക്ഷതി യോവ്വനെ
ഭാര്ത്രോ രക്ഷതി വര്ധ്ധാക്യെ
ന സ്ത്രീ സ്വാതന്ത്ര്യ മർഹാതി
എന്ന് മനുസ്മൃതി വാക്യം വച്ചു സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ച ആ സുപ്രിം കോടതി ജഡ്ജി യക്കെതിരെ നമ്മുടെ നാട്ടിലെ സ്ത്രീകള് പ്രതികരിയകുകയും പ്രതിക്ഷേതം അറിയിക്കുകയും ചെയ്തു ഓര്ക്കുക അതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടങ്ങൾ മാത്രമാണ് അതിനൊക്കെ ബുദ്ധിശൂന്യമായ , സംസ്കാര ശൂന്യമായ പദങ്ങൾ കൊണ്ട് ആറാട്ട് നടത്തുന്നവർ ഒന്നോര്ക്കുക ബുദ്ധി യുള്ളവർക്ക് മുന്നില് നിങ്ങൾ തുറന്നു കാട്ടുന്നത് നിങ്ങളെ ജന്മം തന്നൂട്ടി വളർത്തി വലുതാക്കിയവരുടെ പോരായ്മയാണ് ....മടങ്ങാം നമുക്കീ രണഭൂമിയിൽ നിന്ന് ....ചോര ചിന്തുന്ന പ്രതികാര ദാഹങ്ങളിൽ നിന്ന് .... നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിയ്ക്കാം
ഉൾകാഴ്ച
മാഡം വെല്കം ടു ഊട്ടി നൈസ് ടു മീറ്റ് യു ........വളരെഭംഗിയായി ജഗതി ശ്രീകുമാർ എന്ന മഹാനടൻ മലയാളികൾക്കുമുന്നിൽ പ്രസന്റു ചെയ്ത അനശ്വരമായ കഥാപാത്രം അതിലൂടെ ടൂറിസം ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന കുറെ ആൾക്കർ ഇതാണ് ആ സിനിമയുടെ ഇതിവൃത്തമെങ്കിലും സംഗതി നമുക്കുചുറ്റും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇത്രയും കാലം നമ്മൾ അടഞ്ഞ കണ്ണു മായാണ് ലോകം കണ്ടിരുന്നത് എന്നതാണ് സത്യം .... ക്രീയാത്മകമായ ഒരു മുതൽമുടക്ക് നമുക്ക് ടൂറിസത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നവസ്തുത എത്രപേർ മനസിലാക്കുന്നു എന്ന് അറിയില്ല . ഇത് ഞാൻ മാത്രമല്ല ഒരുപ്രശസ്തമായ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനു വേണ്ടി പോയ എന്നോടും സുഹൃത്തിനോടും ഇത്തിരി ഇംഗ്ലീഷും പിന്നെ ലൊട്ടുലൊടുക്ക് സംഭവങ്ങളുമായി പിടിച്ചു നില്ക്കുന്ന district ടൂറിസം ഡെവലപ്മെന്റ് corporation ലെ ഒരു ജീവനക്കാരൻ പറഞ്ഞതാണ് . കേരളം സുന്ദരമാണ് ശാലീനമാണ് ... ഇന്ത്യയിലെ മറ്റേതു നാടിനെ അപേക്ഷിച്ചു ഒരു നിത്യ ഹരിത നാട് തന്നെയാണ് കേരള നാട് സംശയമില്ല പക്ഷേ ഇവിടെനിന്നു നമുക്കല്പം ദൂരേയ്ക്ക് സഞ്ചരിയ്ക്കാം .അങ്ങ് ദൂരെ വിദേശികളുടെ നാട്ടിലേയ്ക്ക് നമുക്കവിടെ നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം കാണാൻ കഴിയും .ഞാൻ ശ്രധ്ധിച്ച്ചിട്ടുള്ള ഒരുകര്യമാണ് .. വിദേശികൾ ഒരിയ്ക്കലും ഒരു ചോക്ലേറ്റു റാപ്പർ പോലും വലിച്ചെറിയില്ല എന്നത് . കയ്യിലെ ഓറഞ്ചു തൊലിയും പ്ലാസ്റിക് കഷ്ണങ്ങളും അവർ കയ്യില തന്നെ കരുതിവയ്ക്കും . എപ്പോളെങ്കിലുംഡ സ്റ്റു ബിന് കാണുമ്പൊൾ ആതുനിക്ഷേപിയ്ക്കും . വിദേശനാടുകളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നത് കുറ്റകരം ആണെങ്കിലും ആരും ആ സാഹസത്തിനു മുതിരാറില്ല . ഇവര നമ്മുടെ നാട്ടിലെത്തിയാലും ഒരിയ്ക്കലും സാഹചര്യങ്ങല്ക്ക് അനുസരിച്ചു മലയാളി മാറുന്നതുപോലെ അവർ മാറാറില്ല എന്ന സത്യവും മനസ്സിലാക്കണം . ഒരിയ്ക്കല എറണാകുളത്തു നിന്ന് നാട്ടിലേയ്ക്ക് ട്രെയിൻ ഇല വരികയായിരുന്ന എനിയ്ക്ക് സഹയാത്രികരായി രണ്ടു വിദേശികളെ കിട്ടി ഭാര്യഭാര്ത്തക്കന്മാരായ അവർ ചായ മേടിച്ചു കുടിയ്ക്കുന്നതിനിടയിൽ ഇരുന്ന സീറ്റിനിടയിലൂടെ നടന്നുവന്നു ആശ്ചര്യത്തോടെ നോക്കി നിന്ന പാറ്റയെ കണ്ടു കഥകളിനടനെ അനുസ്മരിപ്പിയ്ക്കും വിധം ശബ്ദത്തോട് കൂടി എന്നെ വിളിച്ചു കൊക്ക്രോച്ചു എന്ന് ചൂണ്ടിക്കാട്ടിയ സംഭവം ഞാൻ ഇപ്പോൾ ഓര്ക്കുന്നു .കൊല്ലം റയിൽവേ സ്ടഷനിൽ കടന്നുപോയ ട്രെയിൻ വിസർജ്ജിച്ചു പാളത്തിൽ വീണുകിടന്ന excreta ചിത്രത്തിൽ പകർത്തിയ വിദേശിയും ഞാൻ മറന്നിട്ടില്ല .ഇതൊക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ ആണ് എന്നതാണ് നമ്മുടെ പ്രശ്നം . കാലം ഇത്രപുരൊഗമിച്ചെങ്കിലും ഇക്കോ ഫ്രന്റ്ലി toilet പൂര്ണമായും നമ്മുടെ ട്രൈനുകൽക്കുള്ളിൽ സ്ഥാപിയ്ക്കാൻ കഴിയാഞ്ഞത് നമ്മുടെ രാജ്യത്തിന്റെ തന്നെ പോരായ്മയാണ് . ഇത്തരം പാളങ്ങളിൽ മാലിന്യം വിസര്ജ്ജിച്ച്ചു രാജ്യത്തിന്റെ നാടീ ഞരംബായി ഓടുന്ന തീവണ്ടി ഒരുപക്ഷേ സാംക്രമിക രോഗങ്ങൾ പരത്തുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഓപ്പണ്‍ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴക്കാലത്ത് ഇതൊക്കെ ഒഴുകി വഴിയാത്രക്കാരുടെ ശരീരത്തിൽ വീഴുമ്പോൾ ചിന്തിച്ചുപോകുന്നു വിദേശികൾ നമ്മുടെ നാടിനെപറ്റി നല്ലത് കരുതിയിട്ടുന്ടെൽ അവരുടെ ഹൃദയ വിശാലത . ഒരിയ്ക്കൽ സതേണ്‍ റയിൽ വേ യുടെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ റേഡിയോ വിലൂടെ ജനങ്ങളുടെ സംശയം ദൂരീകരിയ്ക്കുന്ന സമയത്ത് ഞാൻ പ്രസ്തുത വിഷയങ്ങളുംമായി അധെഹത്ത്തോട് സംസാരിച്ചു വിദേശികളുടെ മുന്നിൽ നഗ്നമാകുന്നത് നമ്മുടെ സംസ്കരമാണെന്ന് അറിയിച്ചപ്പോൾ അല്പം പരുങ്ങലോടെ അദ്ധേഹം നല്കിയ മറുപടി ആളുകള് വിലയേറിയ toilet കളും മറ്റും വൃത്തിഹീനമായി ആണ് ഉപയോഗിയ്ക്കുന്നത് എന്നാണ് സംഭവം ശരിയാണ് ഇവിടെ നമുക്ക് നിയമങ്ങള അല്ല ഉണ്ടാകേണ്ടത് .. നിയമങ്ങളെ അനുസരിയ്ക്കുവാനുള്ള ഒരുനല്ല മനോഭാവമാണ് (Attitude)നമുക്കുണ്ടാകേണ്ടത്. ഞാൻ ഇന്ത്യൻ റയിൽ വേ യെ കുറ്റപ്പെടുത്തുന്നില്ല . മാറ്റങ്ങൾ കണ്ടു വരുന്നുണ്ട് പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് മാത്രം ....വൃത്തിഹീനമായ ചുറ്റുപാടിൽനിന്നു ഓരോ മഴക്കാലത്തും ഉയത്തെഴുനേറ്റു നമ്മുടെ നാടിനെ വിഴുങ്ങുന്ന സാംക്രമിക രോഗങ്ങളെ മുന്നില് കണ്ടെങ്കിലും ശാശ്വതമായ ഒരുമാറ്റം അനിവാര്യമാണ് . . ഭാരതത്തിൽ ഇങ്ങനെയൊരു മാറ്റം അനിവാര്യമാണ് എന്ന് ഉൾക്കൊണ്ടു ഭാരനാധിപാൻ മാർ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ലീൻ ഇന്ത്യ എന്നാ മഹത്തായ യജ്ഞം അത് നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടു ചെയ്യേണ്ടത് നമ്മുടെ അല്ല്ല മറിച്ചു നമ്മുടെ പൈതൃകം മറ്റു സംസ്കാരങ്ങളുടെ മുന്നിൽ തല ഉയർത്തി നില്ല്ക്കുന്നതിനു വേണ്ടിയാണെന്ന് നാം മനസിലാക്കുക അതിനുവേണ്ടി നമുക്ക് പ്രയത്നിയ്ക്കാം നാടകീയമല്ലാതെ .... ജയ് ഹിന്ദ്
Sunday, September 16, 2012
അക്ഷര ത്തെറ്റുകള്‍
Sunday, December 18, 2011
മറുപുറം
രണ്ടുമൂന്നു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബോധ മണ്ഡലത്തില്‍ ഉണ്ടാക്കിയ ചിന്തകള് ഇന്റര്‍ നെറ്റില്‍ ഒരു റിസര്ച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു അഭിമുഖങ്ങളും സംഭാഷണങ്ങളും വ്യക്തമായി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനം മറ്റൊന്നായിരുന്നു. സന്തോഷ പണ്ഡിറ്റ് എന്നാ വ്യക്തി മലയാളികളുടെ മസ്തിഷ്കത്തില്‍ എത്തിപ്പെട്ടത് വളരെ പെട്ടന്നായിരുന്നു ഇതൊരു റെക്കോര്ഡ്സ തന്നെഎന്നു പറയാതെവയ്യ. കൃഷ്ണനും രാധയും എന്നാ സിനിമയിലെ കഥ എന്ന് പറയപ്പെടുന്ന സാധനം മലയാളികളുടെ ചിന്തമാണ്ടാളത്തിന്റെ കല്ഭാഗതുപോലും എതുമെന്നെ എനിയ്ക്ക് തോന്നുന്നില്ലല എന്നിട്ടും തിയേറ്റര്‍ മുഴുവന്‍ തിരക്ക് തന്നെ. എന്തായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്?. ഒരുകാര്യം ഓര്ക്കു ക ഇതൊക്കെ പണ്ഡിറ്റ് ഒരുദിവസം കൊണ്ട് സൃഷ്ടിച്ചതായിരുന്നില്ല. കഴിഞ്ഞ ഒരു വര്ഷുമായി പരോക്ഷമായുള്ള മലയാളികളുടെ പ്രോത്സാഹനമല്ലേ ഇതിലേയ്ക്ക് ആ വ്യക്തിയെ നയിച്ചത് ?. ഏകദേശം ഒരുവര്ശംകുന്നെന്നു തോന്നുന്നു ഇന്റര്നെതറ്റ് ലൂടെ സന്തോഷിന്റെ രാത്രി ശുഭ രാത്രി എന്നാ ഗാനം കുപ്രസിദ്ധി നേടിയത്. കണക്കുകള്‍ സൂചിപ്പിച്ചത് ഏകദേശം 25 ലക്ഷം ആള്ക്കിരാന്‍ അത് പരിഹസിയ്ക്കാന്‍ വേണ്ടിയായാലും കണ്ടത്. സാങ്കേതികമായി വേണ്ടതൊന്നും അതിന്റെ ചിത്രീകരനതിനുണ്ടയിരുന്നില്ല എന്ന് വ്യക്തം എന്നിട്ടും ഇതൊക്കെ മലയാളിയുടെ കണ്ണുകള്ക്ക്് ആനന്ദവും കതുകല്ക്കെ് കുളിര്മുയും ഒരുക്കി. ഇതൊക്കെ കണ്ടു തെറി പറയുവാനായി വായ്തുറന്ന മലയാളികള്‍ ഒരിയ്ക്കലും ഒര്തിട്ടുണ്ടാവില്ല അവര്‍ അതിനു പരോക്ഷമായ പ്രചാരം നല്കുളകയായിരുന്നു എന്ന്‍.
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ് പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശനം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ് വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ് ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്
------- ഓടിയന്‍
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ് പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശനം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ് വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ് ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്
------- ഓടിയന്‍
മഴ
മഴ എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഏകദേശം 5 വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രെയിനിംഗ് നുവേണ്ടി ഡല്‍ഹിയുടെ വിരിമാരിലെയ്ക്ക് ചേക്കേറിയകാലം.നഷ്ടപെടലുകള്‍ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്കിയിരിയ്ക്കുന്നു. NATIONAL Fire Service Training center ന്റെ അഞ്ചാം നിലയിലിരുന്ന് ഒരു പരുന്തിനെ പോലെ നിലത്തു കണ്ണോ ടിയ്ക്കുവാന്‍ എനിയ്ക്കുവലിയ ഇഷ്ടമാണ്. വന്നിട്ട് 14 ദിനരാത്രങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.rescue tender ലെ എന്റെ ഡ്യൂട്ടി തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. റോഡ് അക്സിടെന്റുകള്‍ ക്കുപഞ്ഞമോന്നുമില്ലെങ്കിലും ട്രെയിനിംഗ് സെന്റര്‍ ന്റെ rescue tender കള്‍ പോകാറില്ല. അതുകൊണ്ടുതന്നെ പതിനാലുടിവസമായി എനിയ്ക്ക് പണിയും നന്നേ കുറവ്. പുറത്തു സിരകളില്‍ ലഹരിപകരുന്ന അന്തരീക്ഷം. നിശയെ കീറി മുറിച്ചുകൊണ്ട് ചീറിപ്പായുന്ന മെട്രോ ട്രെയിനിനുകളും. തെരുവുകളില്‍ സോഡിയം വേപ്പര്‍ ലാമ്പിന്റെ ഉന്മാടം നിറഞ്ഞ മഞ്ഞ. ഏറെതാമാസിച്ചിട്ടും തെരുവുകള്‍ വിട്ടുപോകാത്ത വേശ്യകളും ഒക്കെ സ്തിരം കാഴ്ചകള്‍ മാത്രം. അമ്ബരച്ചുംബികളായ കെട്ടിടങ്ങളില്‍ അവിടിവിടെയായി മാത്രം മങ്ങിയ വെളിച്ചം കാണുന്നു. വരവരിയ്ക്കാതെ ഉള്ള മഴ എന്നെ പുളകിതനാക്കി. അപ്രതീക്ഷിതമായ മഴയുടെ നനുത്ത അന്തരീക്ഷം എന്നിലേവിടെയോ ഒരു പ്രണയം തുടിപ്പിച്ചു. ആ ലഹരിയില്‍ ഞെപ്പോഴോ തുറന്നിട്ട ജനാലയ്ക്കരികില്‍ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ രൌദ്ര ഭാവത്തില്‍ എത്തിയ മഴ എന്നെ വിളിച്ചുണര്‍ത്തി. കണ്ണുകള്‍ തുറന്നു പുറമേ ഒന്ന് കണ്ണോടിച്ചു. തണുത്ത കാറ്റു ജനാലയിലൂടെ അരിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാം. ആ അന്തരെക്ഷത്തിലെന്തോ ഒരു തരം മടുപ്പ് ഞാന്‍ ജനാല ചാരിയിട്ടു താഴെ ബെഡില്‍ പോയി കിടന്നു. ഇപ്പോലെനിയ്ക്ക് കാറ്റിന്റെ ചൂളം വിളി ദൂരെ എവിടെയോ ആയി വളരെ വ്യക്തമായി കേള്‍ക്കാം. എപ്പോളാണ് ഉറങ്ങിയതെന്ന് ഓര്‍മയില്ല. രാവിലെ ആരൊക്കെയോ ചേര്‍ന്ന് കുലുക്കിവിളിയ്ക്കുംപോള്‍ കാതുകളില്‍ മുഴങ്ങിയത് ക്രാഷ് ബെല്ലാണ്. എന്തോ സംഭവിച്ചിരിയ്ക്കുന്നു rescue tender ന്റെ turn അറിയിച്ചിരിയ്ക്കുന്നു. ഉറക്കതിലെപ്പോലോ അയഞ്ഞു കിടന്ന overall suit ന്റെ സിപ് വലിച്ചു മുറുക്കികൊണ്ട് ഞാന്‍ താഴേയ്ക്കോടി തൂണ്‌കളിലൂടെ ഊര്‍ന്നിറങ്ങി നിലത്തെത്തി. പോകാന്‍ തയ്യാറായി നില്‍ക്കുന്ന ആവഹനത്തില്‍ നിന്നും ഫോര്‍മാന്‍ റാങ്കില്‍ ഉള്ള ആള്‍ വാതില്‍ തുറന്നു എനിയ്ക്ക് കൈ തന്നു സഹായിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കയറുകയും വാഹനം കുറച്ചധികം ധൂമങ്ങളെ നിലത്തു ബാക്കിയാക്കികൊണ്ട് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ സുന്ന്ദരിയായ ഡല്‍ഹിയുടെ വിരിമാറിനെ കീറിമുറിച്ചു ദിഗന്തങ്ങള്‍ മുഴങ്ങുന്ന കാഹളവും പുറപ്പെടുവിച്ചു ഓടിമറഞ്ഞു. ഉറക്കത്തില്‍ നിന്ന് പെട്ടെന്നെഴുനെട്ടതുകൊണ്ട് കണ്പീലികളിലോരുതരം തൂക്കം. കണ്ണുകള്‍ വലിച്ചു തുറന്നുകൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി തലേ ദിവസത്തെ എന്റെ സുന്ദരിയായ മഴ പുറത്തൊക്കെ താണ്ടാവമാടിയിരിയ്ക്കുന്നു കാഴ്ചകളൊന്നും കണ്ണുകളില്‍ നിറയുന്നില്ല. ആരുമൊന്നും മിണ്ടുന്നുമില്ല വാഹനം ഈതോ ദേശീയ പാതയിലൂടെ കുതിച്ചു പായുകയാണ്. ഏകദേശം 45 മിനുട്ടിനോടുവില്‍ ഡ്രൈവര്‍ എന്തോ പറഞ്ഞുകൊണ്ട് വാഹനം യു ടേണ്‍ എടുത്തു മീടിയന്റെ അങ്ങേതലയ്ക്കല്‍ ഒതുക്കി നിര്‍ത്തി. ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലൊരു EICHER ലോറി. നിലതൊക്കെ തലം കെട്ടിനില്‍ക്കുന്ന രക്തത്തിലോക്കെ ഈച്ചകള്‍ വട്ടമിട്ടു പാറുന്നു. ആരൊക്കെയോ ചേര്‍ന്ന് ഡ്രൈവറെ എപ്പോളോ പുറത്തെടുത്തിരുന്നു. പൊളിഞ്ഞ തകരങ്ങില്‍ക്കിടയിലൂടെ നോക്കിയാല്‍ കാണാം ഒരാള്‍കൂടി ബാക്കിയുണ്ട്. hydrolic cutter ഉം spredder ഒക്കെയായി അരമനിയ്ക്കൂര്‍നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊളിച്ചെടുത്ത വാതില്‍ താഴെയ്ക്കിട്ടപ്പോള്‍ മുന്നെയ്ക്കൊന്നാഞ്ഞ അവന്റെ കൈകളില്‍ ഞാന്‍ കടന്നുപിടിച്ചു. പിടിമുരുക്കിയിട്ടും ഒരുപഴം തുണി പോലെ അവന്‍ എന്റെ കൈഇല്നിന്നുമ് ഊര്‍ന്നുവീഴാന്‍ തുടങ്ങി കാരണം അവന്റെ ശരീരത്തില്‍ ഇനി നുരുങ്ങാന്‍ എല്ലുകളില്ലാരുന്നു. അമ്മേ..... കയ്യുകളിലെയ്ക്ക് പടര്‍ന്നുകയറിയ ആ തണുപ്പിലൂടെ എനിയ്ക്കുമാനസ്സിലായി അവന്‍ ഒരു മൃതശരീര മായി മാറിയിരിയ്ക്കുന്നു. വെറും 15 മാത്രം പ്രായമുള്ള ആബാലനും അവന്റെ എണ്ണ മയമില്ലാത്ത ചെമ്പന്‍ മുടികളുംഎന്റെ മനസ്സിന്റെ ഉള്ളിലെയ്ക്കെവിടെയോ അഴ്നിറങ്ങി. പിടിമുറുക്കുവാന്‍ കഴിയാതെ ആശരീരം താഴെയ്ക്കുവീഴാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇരുകൈകളും കൊണ്ട് താങ്ങി പോട്ടിയനട്ടെല്ലും കീറിപ്പോയ വയറിലൂടെ കാണാനാകുന്ന അന്തരികാവയവുമെല്ലാം എന്റെ കണ്ണുകളില്‍ ഭീതി പടര്‍ത്തി. ഒരുനിമിഷതെയ്ക്ക് എന്റെ കൈകള്‍ക്കുള്ള ബലം നഷ്ടപ്പെട്ടു. എന്താനുസംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്നെ എന്റെ കയ്യില്‍നിന്നും ഊര്‍ന്നു വീണു. ചേതനയറ്റ ജീവനുമുന്നിലെ ചെതനയുള്ള ജെവന്റെ നിഷ്ക്രീയത......... നിലത്തുവീണ പ്രേതത്തെ പോളിത്തീന്‍ ബാഗ്ഗിലാക്കുന്ന പോലീസുകാര്‍.....ഒരുനിമിഷം അവസാനമായി ഞാനവന്റെ മുഖം കണ്ടു പാറിപറന്ന ചെമ്പന്‍ മുടികളുള്ള ബാലന്‍ .......കണ്ണേ പിന്‍ വലിയുക... എന്റെ മനസ്സ് മന്ത്രിച്ചു. ഉപകരണങ്ങള്‍ തിരികെ വാനില്‍ വച്ചിട്ട് തിരികെ rescue tender ലിരുന്നു. കണ്ണുകള്‍ക്കുമുന്നില്‍ കാഴ്ചകള്‍ മങ്ങിയിരിയ്ക്കുന്നു കാതുകള്‍ക്ക് മുന്നിലെ ആരവങ്ങള്‍ നിലച്ചിരിയ്ക്കുന്നു. പച്ചമാംസവും ചോരയുടെയും ഗന്ധം മാത്രം. ആരായിരുന്നു ആ ബാലന്‍ പതിനഞ്ചു വയസ്സുതോന്ന്നുന്ന നാളെയുടെ യുവത്വം.... എനിയ്ക്കറിയില്ല.... തളംകെട്ടിനില്‍ക്കുന്ന ചിന്തകള്‍ക്കൊടുവില്‍ എനിയ്ക്കുതോന്നി..... ഞാന്‍ സ്നേഹിച്ച മഴ രൌദ്രം പൂണ്ടപ്പോള്‍ ഇവന്റെജീവനും ഒരുതുള്ളി കണ്ണു നീരായി മാറി .............
ഒടിയന്‍
ഒടിയന്‍
Subscribe to:
Posts (Atom)