Thursday, October 30, 2014

തത്വമസി


ക്ഷണികമായ വികരങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു  സത്യങ്ങളാണ് ജനനവും മരണവും അതിനിടയിലൂടെ ഉള്ള ഒരു യാത്ര , അനുഭവങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു വേദനകളും , പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം കൂടിച്ചേർന്ന നമുക്ക് പറഞ്ഞു വിശദീകരിയ്ക്കുവാൻ കഴിയാത്ത നമ്മുടെ ജീവിതം . കലച്ചക്രമുരുളും ഋ തുക്കൾ പുനർജ്ജനിയ്ക്കും കഴിഞ്ഞകാലങ്ങളിലൂടെ കണ്ണോ ടിച്ചാൽ നമ്മുടെ ജീവിതത്തിൽ  കാലാ കാലങ്ങളായി വളർന്നുകൊണ്ടിരിയ്ക്കുന്ന  ഒരുതരം stress നമുക്ക് തിരിച്ചറിയാൻ കഴിയും. നമുക്ക് ചിന്തിയ്ക്കാം നമ്മുടെ ഉളളിൽ നാം അറിയാതെ വളരുന്ന എന്നാൽ നമുക്ക് മനസ്സിലാകാത്ത നമ്മുടെ മനസ്സിൻറെ വിഷമകതകളെ .  ഒരു പട്ടണത്തിലെ തിരക്കേറിയ ഭാഗത്ത് നിന്ന് ആരവങ്ങളെ  അൽപനേരം കണ്ണുകൾ അടച്ചു കാതുകൾ കൊണ്ട് ശ്രദ്ധിയ്ക്കുക എന്നിട്ട് അൽപനേരത്തിനു ശേഷം നിങ്ങളുടെ ശ്വാസം മാത്രം ശ്രദ്ധിയ്ക്കുക  അവിടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യമുണ്ട് . ഓരോ ദിവസവും നമ്മുടെ ശരീരത്തോടൊപ്പം ജീവിയ്ക്കുന്ന നമ്മുടെ മനസ്സ്, നമ്മുടെ ജീവൻ  .ഓരോ ദിവസവും ഇങ്ങനെ  ആരവങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ട മനസ്സു മായി ജീവിയ്ക്കുന്ന നാം,  മനസ്സിന്റെ ഒറ്റപ്പെടലുകൾ വർദ്ധി യ്ക്കുംപോൾ അവസാനം മനസമാധാനം ഇല്ലായ്മയിലെയ്ക്കും   പിന്നീടു സ്‌ട്രെസ് ലെയ്ക്കുമൊക്കെ എത്തിച്ചേരുന്നു . ഇങ്ങനെ വർദ്ധി ച്ചുവരുന്ന  മാനസിക പ്രയാസങ്ങൾക്ക് ആൾദൈവങ്ങളുടെ കരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നവരുടെ എണ്ണവും വർദ്ധി ച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം ഇത്തിരി വിഷമത്തോടെ ആണെങ്കിലും മനസിലാക്കുക.   ആദ്യം നാം അറിയേണ്ടത്  ഈശ്വരൻ എന്ന സത്യമാണ് ...അവനെതിരക്കി നാം അമ്പല ങ്ങളിലും പള്ളികളിലും അലഞ്ഞു ,അവനെ ചൊല്ലി നാം  കരയുകയും അട്ടഹസിയ്ക്കുകയും ചെയ്തു അവൻറെ നാമത്തിൽ  തമ്മിൽ തല്ലുകയും  അഹങ്കരിയ്ക്കുകയും ചെയ്തു പക്ഷേ ഈശ്വരനെ മാത്രം കണ്ടില്ല . ..നാം മനസിലാക്കേണ്ടത്  ഏതു ജാതിയിൽ പിറന്നാലും ഏതു മതത്തിൽ വിശ്വസിച്ചാലും മരണമെന്ന സത്യത്തെ പുൽകുന്നതിനു മുന്നേ നമ്മുടെ ഉള്ളിലുള്ള നല്ലതു കളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ നാം ഈശ്വരനെ തിരിച്ചറിഞ്ഞു എന്നാണ് . നാൽ പത്തോന്നു ദിവസം വൃതം നോക്കി മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്യാസിയായി പതിനെട്ടാം പടി ചവുട്ടി ഈശ്വരനെ കാണാൻ ചെല്ലുന്ന ഭക്തൻ അവിടെ ഗോപുരത്തിൽ ലേഖനം ചെയ്തു വച്ചിരിയ്ക്കുന്ന തത്വമസി എന്ന വാക്കിന്റെ അര്ഥം കൂടി മനസ്സിലാക്കണം "അത് നീയാകുന്നു " "എന്തിനെ അന്വേഷിച്ചാണോ നീ ഇവിടെ എത്തിയത് അതിന്റെ ചൈതന്യം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌ " വിശക്കുന്നവനു ആഹാരവും വേദനിയ്ക്കുന്നവന് സാന്ത്വനവും അലയുന്നവന് സഹായവും കൊടുക്കാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ നിങ്ങളുടെ ഉള്ളിലെ ഈശ്വരനെ നിങ്ങൾക്ക് തിരിച്ചറിയാം. നാമെല്ലാം സമയത്തിനു മുന്നേ ഓടാൻ ശ്രമിയ്ക്കുന്ന വരാണ് ദിവസത്തെ 24 മണിക്കൂർ  ആക്കിയും മണിയ്ക്കൂറിനെ  മിനുട്ടുകളാക്കിയും  പിന്നെ ജീവിതത്തിൽ എന്തെക്കെയോ നേടാനുള്ള തന്ത്രപ്പാടും കുറച്ചു നാളുകൾക്കു മുന്നേ ഡൽഹിയിലെ തെരുവിലെ ccd ക്യാമറയിലെ ദൃശ്യങ്ങൾ യൂടുബിലൂടെ പ്രചരിയ്ക്കുകയും സോഷ്യൽ മീഡിയ വഴി വളരെയധികം പ്രചാരം കൊടുക്കുകയും ചെയ്തു . യാത്രയ്ക്കിടയിൽ അപകടം സംഭവിച്ചു കിടക്കുന്ന ഒരുബൈക്കും സഹായത്തിനു വേണ്ടി കേഴുന്ന യാത്രക്കാരനും . അയാളുടെ ഭാര്യ തല്ഷണം മരിച്ചു  മുറിവ് പറ്റി കൈകൾ ഉയർത്തി അച്ഛനുമുന്നിൽ കരഞ്ഞുകൊണ്ട്‌ നില്ക്കുന്ന അഞ്ചോ ആറോ  വയസ്സുമാത്രമുള്ള കുട്ടിയുടെ ചിത്രം ഇന്നും കണ്ണുകളിൽ നിന്ന് മായുന്നില്ല . മനപൂർവ്വം കണ്ണുകൾ അടച്ചു ഒരുസഹായ ഹസ്തം നൽകാതെ യാത്രചെയ്യുന്ന തിരക്കേറിയ വീഥിയിലെ യാത്രക്കാരും അതിലുണ്ടായിരുന്നു  . ആ കുഞ്ഞു മരിച്ചതു ചോര വാർന്നു ആണെന്ന സത്യം കൂടി മനസ്സിലാക്കുക . സഹതാപ വാക്കുകൾ മനുഷ്യജന്മത്തിന്റെ ശാപമാണ് . അണുകുടും ബങ്ങളായി ജീവിയ്ക്കുന്ന മനുഷ്യൻ സ്വർധനായി തീർന്നിരിയ്ക്കുന്നു . സൗമ്യ യുടെ കാര്യവും വേറിട്ട തായിരുന്നില്ല . അവസരോചിതമായി പ്രവൃത്തിയ്ക്കാതെ അവളുടെ വിധിയിൽ പഴിച്ച ആളുകളും നമുക്കുചുറ്റും ഉണ്ടെന്നു മനസ്സിലാക്കുക . ഇങ്ങനെയൊക്കെ തന്ത്രപ്പടോട് കൂടി ഓടി ഒളിയ്ക്കുന്ന മനുഷ്യൻ സ്വന്തം ജീവിതം കുതിരയെ പോലെ ഓടിത്ത ള ർന്നും .... കഴുതയെ പോലെ ഭാരം ചുമന്നും മനസ്സിലെ ഭാരം വളരുമ്പോൾ കയ്യിലെ ധനം വിന്യയം ചെയ്തു മനശാന്തി അന്വേഷിച്ചു അലയുകയും ചെയ്യുന്നു . സ്വന്തം കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ അറിയാത്തവൻ മറ്റുള്ളവന്റെ ജീവിതത്തിനെ പരിഹസിയ്ക്കുന്നു . സോഷ്യൽ മീടിയകളിലെയ്ക്ക് വെറും പോസ്റ്റുകൾ സൃഷ്ടിച്ചു ഷെയറുകൾ വാരിക്കൂട്ടുകയും ക്യാമറ കളുമ യി അതിനായി അലയുകയും മോഷ്ടിയ്ക്കപ്പെട്ട പോസ്റ്റിന്റെ പിതൃത്വം തെളിയിക്കാൻ വ്യധാ വാഗ്വാതങ്ങളിലും ഏർപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ  കര്മ്മം മറക്കുന്നു .  നമുക്ക് നമ്മുടെ ചുറ്റിലും ഉള്ള നല്ലതുകളുടെ ഈശ്വരനെ തിരിച്ചറിയാൻ ശ്രമിയ്ക്കാം .... ഇവിടം സ്വർഗ്ഗമാക്കാം .......

Tuesday, October 28, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ


കോഴിക്കോട് നഗരത്തിൽ അനാശാസ്യം .... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും സോഷ്യല്മീടിയകളിലും നിറഞ്ഞു നില്ക്കുന്ന ചൂട് ചർച്ച വേദി ...നമുക്കുമാടങ്ങാം വ്യത്യസ്തമാർന്ന മറ്റുചില വിഷയങ്ങളിലെയ്യ്ക്ക് ഇവിടെ കോഴിക്കോടുനഗരവും ചൂട് ചുംബന രംഗങ്ങളും ഇല്ല ...ഇവിടെ ജീനസിന്റെ കുലവും മതവും ഇല്ല , വാട്സ് അപ്പിലെ ചൂടൻ വിഷയങ്ങളില്ല , താരങ്ങളും അവരുടെ ബ്ലോഗ്ഗുകളുടെ സുരക്ഷയുമില്ല നമുക്ക് കാണാം ആഭിപ്രായ സ്വതന്ത്ര്യ മെന്ന പേരി ലെ മൌലികാവകാശത്തെ . അർദ്ധതലങ്ങളും അതിർവരംബുകളും ഭേതിച്ച സഭ്യതയുടെ നെല്ലിപ്പലകകൾ കീഴെ നിലവാര ത്തകര്ച്ച്ചയിലൂടെ മാത്രം പ്രതികരിയ്ക്കുന്ന പ്രതികരണങ്ങളെ . സാങ്കേതിക വിദ്യ വളര്ന്നു പന്തലിച്ചു ലോകം കൈക്കുമ്പിളിൽ ഒതുങ്ങിനില്ക്കുന്നു . മൊബൈൽ റീചാർജു ചെയ്യാനും വൈദ്വതി ബില്ല കെട്ടാനും ടിക്കട്റ്റ് റിസർവ് ചെയ്യാനും അലയാതെ ബാങ്കുകളുടെ പടിവാതിലിൽ ക്യൂ നില്ക്കാതെ നാം സാങ്കേതിക വിദ്യയുടെ ചിറകിൽ പറന്നുയരുന്നു . വളരെ നല്ലകാര്യം തന്നെ പക്ഷേ ആനുകാലിക വിഷയങ്ങളിൽ മലയാളിയുടെ പ്രതികരണങ്ങൾ സഭ്യതയുടെ അതിർവരമ്പ് ലംഖിയ്ക്കുംപോൾ ഞാൻ ഓർത്തുപോകുന്നു നമ്മുടെ പൈതൃകത്തെ അതിധികളെ ദേവന്മാരായി കണ്ടു മാനിച്ചു ബഹുമാനിച്ച ഒരുതലമുറയെ . നാവിൽ സരസ്വതിയെ ആരാധിച്ച നമ്മുടെ സാംസ്‌കാരിക നായകന്മാരെ . എന്തുപറ്റി നമ്മുടെ യുവതല മുറയ്ക്ക് . പ്രതികര നങ്ങളിൽ രക്ത ത്തിലപ്പും തൂലിക ത്തുമ്പിൽ വികട സരസ്വതിയുമായി സോഷ്യൽ മീഡിയ യിലേയ്ക്കു പ്രവേശി ച്ച മലയാളി വിദേശ രാജ്യങ്ങളുടെ വെബ്സൈറ്റുകൾ പോലും അശ്ലീല ച്ച്ചുവരുകൾ ആക്കി എന്നതാണ് . ന്യൂ യോര്ക്ക് ടൈംസ് പോലെ പ്രശസ്തമായ ഒരുപത്രത്തിൽ വന്ന നമ്മൾ തെട്ടിധ്ധരിച്ച്ചെന്നു കണ്ട കാർടൂണ്‍ അതിനു അടുത്ത ദിവസം തന്നെ അതിന്റെ എഡിറ്റർ മാപ്പുചോതിച്ച്ചിരുന്നു പക്ഷേ മലയാളിയുടെ പ്രതികരണം കണ്ടപ്പോൾ ഓര്ത്തത് കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ പാട്ടാണ് 

നായർ വിശന്നു വലഞ്ഞു വരുമ്പോൾ
..കായ ക്കഞ്ഞിക്ക രി യിട്ടില്ല ..
ആയതു കേട്ട് കലമ്പി ചെന്നവൻ 
ആയുധ മുടനെ കാട്ടിലെറിഞ്ഞു ..
.ഉരുളികൾ കെണ്ടി കളൊക്കെ ഉടച്ചു
ഉരല് വലിച്ചു കിണറ്റിലെറിഞ്ഞു 
അതുകൊണ്ടരിശം തീരത്ത്തവനാ 
പുരയുടെ ചുറ്റും മണ്ടി നടന്നു . ... 
ഇത്തിരി സാംസ്കാരികമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ ദാരിദ്ര്യ രാജ്യമെന്ന് കരുതുന്ന സംബന്നര്ക്ക് നമ്മുടെ ക്ഷമയുടെയും അറിവിന്റെയും കാര്യത്തിൽ നമ്മോടു ബഹുമാനം തോന്നുമായിരുന്നു . ... ഇവിടെ സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യവും ഇന്ത്യക്കാരെ കീടങ്ങളായി കണ്ടിരുന്ന ഒരു ഭരണകൂടവും ഉണ്ടായിരുന്നു ....അവര്ക്കെതിരെ വിവേകാ നന്ദനും , ഗാന്ധിയും , അമ്പേ ത്കറും എല്ലാം പ്രതികരിച്ചത് സാംസ്‌കാരിക ശൂന്യമായ പദങ്ങൾ കൊണ്ടല്ല മറിച്ചു കുറിയ്ക്കു കൊള്ളുന്ന ഉത്തര ങ്ങളുമായാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിന് നമ്മളിൽ നിന്ന് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് . കോഴിക്കോട് സംഭവത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ ഒരു സെലിബ്രിട്ടിയെ അയാള്ക്ക് ജന്മം നല്കിയ മാതാവിനെയും കൂടെപ്പിറപ്പായ സഹോദരിയും സോഷ്യൽ മീഡിയ കളിൽ വാക്കുകൾ കൊണ്ട് പലതവണ മാനഭന്ഗം ചെയ്താപ്പോളും അതിൽ സാഡിസം കണ്ടെത്തിയ യുവ മനസ്സുകൾ ഒന്നോര്ക്കേണ്ടി ഇരിയ്ക്കുന്നു നിങ്ങളുടെ സംസ്കാരം ഡൽഹിയിലെ തെരുവില നഗ്നമായ ശരീരവും അബോധമായ മനസ്സുമായി ജീവനുവേണ്ടി കേണ സഹോദരിയുടെ ഗർഭപാത്രത്തിൽ നിന്ന് ചിന്തിയ നിണ ത്തിനു രുചിപിടിച്ച്ച്ച ചെന്നായ്ക്കളെ പോലെയാകുന്നു . ഇവിടെ നമുക്ക് നിയമങ്ങൾ ഉണ്ട് പക്ഷേ അത് എത്രത്തോളം ഭാലവത്താണ് എന്നതിൽ ഞാൻ സംശയിക്കുന്നു . നമ്മുടെ സൈബർ ലോ ...കമ്മ്യൂണി കേഷൻ നിയമങ്ങൾ വളരെ ശക്തമാണ് പക്ഷേ സോഷ്യൽ മീടിയകളിലുള്ള ഇതുപോലെ രക്ത ദാഹിയായ കൊതുകുകളുടെ കടന്നുകയറ്റം ഇനിയും നിയന്ത്രിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ഒന്നോര്ക്കുക 
പിതാ രക്ഷതി കൌമാരേ 
പുത്രോ രക്ഷതി യോവ്വനെ
ഭാര്ത്രോ രക്ഷതി വര്ധ്ധാക്യെ
ന സ്ത്രീ സ്വാതന്ത്ര്യ മർഹാതി 
എന്ന് മനുസ്മൃതി വാക്യം വച്ചു സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ച ആ സുപ്രിം കോടതി ജഡ്ജി യക്കെതിരെ നമ്മുടെ നാട്ടിലെ സ്ത്രീകള് പ്രതികരിയകുകയും പ്രതിക്ഷേതം അറിയിക്കുകയും ചെയ്തു ഓര്ക്കുക അതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടങ്ങൾ മാത്രമാണ് അതിനൊക്കെ ബുദ്ധിശൂന്യമായ , സംസ്കാര ശൂന്യമായ പദങ്ങൾ കൊണ്ട് ആറാട്ട് നടത്തുന്നവർ ഒന്നോര്ക്കുക ബുദ്ധി യുള്ളവർക്ക് മുന്നില് നിങ്ങൾ തുറന്നു കാട്ടുന്നത് നിങ്ങളെ ജന്മം തന്നൂട്ടി വളർത്തി വലുതാക്കിയവരുടെ പോരായ്മയാണ്‌ ....മടങ്ങാം നമുക്കീ രണഭൂമിയിൽ നിന്ന് ....ചോര ചിന്തുന്ന പ്രതികാര ദാഹങ്ങളിൽ നിന്ന് .... നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിയ്ക്കാം

ഉൾകാഴ്ച


മാഡം വെല്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ........വളരെഭംഗിയായി ജഗതി ശ്രീകുമാർ എന്ന മഹാനടൻ മലയാളികൾക്കുമുന്നിൽ പ്രസന്റു ചെയ്ത അനശ്വരമായ കഥാപാത്രം അതിലൂടെ ടൂറിസം ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന  കുറെ ആൾക്കർ ഇതാണ് ആ സിനിമയുടെ ഇതിവൃത്തമെങ്കിലും സംഗതി നമുക്കുചുറ്റും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇത്രയും കാലം നമ്മൾ അടഞ്ഞ കണ്ണു മായാണ് ലോകം കണ്ടിരുന്നത്‌ എന്നതാണ് സത്യം .... ക്രീയാത്മകമായ ഒരു മുതൽമുടക്ക് നമുക്ക് ടൂറിസത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നവസ്തുത എത്രപേർ മനസിലാക്കുന്നു എന്ന് അറിയില്ല . ഇത് ഞാൻ മാത്രമല്ല ഒരുപ്രശസ്തമായ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനു വേണ്ടി പോയ എന്നോടും സുഹൃത്തിനോടും ഇത്തിരി ഇംഗ്ലീഷും പിന്നെ ലൊട്ടുലൊടുക്ക് സംഭവങ്ങളുമായി പിടിച്ചു നില്ക്കുന്ന district ടൂറിസം ഡെവലപ്മെന്റ് corporation ലെ ഒരു ജീവനക്കാരൻ പറഞ്ഞതാണ് . കേരളം സുന്ദരമാണ് ശാലീനമാണ് ... ഇന്ത്യയിലെ മറ്റേതു നാടിനെ അപേക്ഷിച്ചു ഒരു നിത്യ ഹരിത നാട് തന്നെയാണ് കേരള നാട് സംശയമില്ല പക്ഷേ ഇവിടെനിന്നു നമുക്കല്പം ദൂരേയ്ക്ക് സഞ്ചരിയ്ക്കാം .അങ്ങ് ദൂരെ വിദേശികളുടെ നാട്ടിലേയ്ക്ക് നമുക്കവിടെ നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം കാണാൻ കഴിയും .ഞാൻ ശ്രധ്ധിച്ച്ചിട്ടുള്ള ഒരുകര്യമാണ് .. വിദേശികൾ ഒരിയ്ക്കലും ഒരു ചോക്ലേറ്റു റാപ്പർ പോലും വലിച്ചെറിയില്ല എന്നത് . കയ്യിലെ ഓറഞ്ചു തൊലിയും പ്ലാസ്റിക് കഷ്ണങ്ങളും അവർ കയ്യില തന്നെ കരുതിവയ്ക്കും . എപ്പോളെങ്കിലുംഡ സ്റ്റു ബിന് കാണുമ്പൊൾ ആതുനിക്ഷേപിയ്ക്കും . വിദേശനാടുകളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നത് കുറ്റകരം ആണെങ്കിലും ആരും ആ സാഹസത്തിനു മുതിരാറില്ല . ഇവര നമ്മുടെ നാട്ടിലെത്തിയാലും ഒരിയ്ക്കലും സാഹചര്യങ്ങല്ക്ക് അനുസരിച്ചു മലയാളി മാറുന്നതുപോലെ അവർ മാറാറില്ല എന്ന സത്യവും മനസ്സിലാക്കണം . ഒരിയ്ക്കല എറണാകുളത്തു നിന്ന് നാട്ടിലേയ്ക്ക് ട്രെയിൻ ഇല വരികയായിരുന്ന എനിയ്ക്ക് സഹയാത്രികരായി രണ്ടു വിദേശികളെ കിട്ടി ഭാര്യഭാര്ത്തക്കന്മാരായ അവർ ചായ മേടിച്ചു കുടിയ്ക്കുന്നതിനിടയിൽ ഇരുന്ന സീറ്റിനിടയിലൂടെ നടന്നുവന്നു ആശ്ചര്യത്തോടെ നോക്കി നിന്ന പാറ്റയെ കണ്ടു കഥകളിനടനെ അനുസ്മരിപ്പിയ്ക്കും വിധം ശബ്ദത്തോട് കൂടി എന്നെ വിളിച്ചു കൊക്ക്രോച്ചു എന്ന് ചൂണ്ടിക്കാട്ടിയ സംഭവം ഞാൻ ഇപ്പോൾ ഓര്ക്കുന്നു .കൊല്ലം റയിൽവേ സ്ടഷനിൽ കടന്നുപോയ ട്രെയിൻ വിസർജ്ജിച്ചു പാളത്തിൽ വീണുകിടന്ന excreta ചിത്രത്തിൽ പകർത്തിയ വിദേശിയും ഞാൻ മറന്നിട്ടില്ല .ഇതൊക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ ആണ് എന്നതാണ് നമ്മുടെ പ്രശ്നം . കാലം ഇത്രപുരൊഗമിച്ചെങ്കിലും ഇക്കോ ഫ്രന്റ്ലി toilet പൂര്ണമായും നമ്മുടെ ട്രൈനുകൽക്കുള്ളിൽ സ്ഥാപിയ്ക്കാൻ കഴിയാഞ്ഞത് നമ്മുടെ രാജ്യത്തിന്റെ തന്നെ പോരായ്മയാണ് . ഇത്തരം പാളങ്ങളിൽ മാലിന്യം വിസര്ജ്ജിച്ച്ചു രാജ്യത്തിന്റെ നാടീ ഞരംബായി ഓടുന്ന തീവണ്ടി ഒരുപക്ഷേ സാംക്രമിക രോഗങ്ങൾ പരത്തുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഓപ്പണ്‍ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴക്കാലത്ത് ഇതൊക്കെ ഒഴുകി വഴിയാത്രക്കാരുടെ ശരീരത്തിൽ വീഴുമ്പോൾ ചിന്തിച്ചുപോകുന്നു വിദേശികൾ നമ്മുടെ നാടിനെപറ്റി നല്ലത് കരുതിയിട്ടുന്ടെൽ അവരുടെ ഹൃദയ വിശാലത . ഒരിയ്ക്കൽ സതേണ്‍ റയിൽ വേ യുടെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ റേഡിയോ വിലൂടെ ജനങ്ങളുടെ സംശയം ദൂരീകരിയ്ക്കുന്ന സമയത്ത് ഞാൻ പ്രസ്തുത വിഷയങ്ങളുംമായി അധെഹത്ത്തോട് സംസാരിച്ചു വിദേശികളുടെ മുന്നിൽ നഗ്നമാകുന്നത് നമ്മുടെ സംസ്കരമാണെന്ന് അറിയിച്ചപ്പോൾ അല്പം പരുങ്ങലോടെ അദ്ധേഹം നല്കിയ മറുപടി ആളുകള് വിലയേറിയ toilet കളും മറ്റും വൃത്തിഹീനമായി ആണ് ഉപയോഗിയ്ക്കുന്നത് എന്നാണ് സംഭവം ശരിയാണ് ഇവിടെ നമുക്ക് നിയമങ്ങള അല്ല ഉണ്ടാകേണ്ടത് .. നിയമങ്ങളെ അനുസരിയ്ക്കുവാനുള്ള ഒരുനല്ല മനോഭാവമാണ് (Attitude)നമുക്കുണ്ടാകേണ്ടത്. ഞാൻ ഇന്ത്യൻ റയിൽ വേ യെ കുറ്റപ്പെടുത്തുന്നില്ല . മാറ്റങ്ങൾ കണ്ടു വരുന്നുണ്ട് പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് മാത്രം ....വൃത്തിഹീനമായ ചുറ്റുപാടിൽനിന്നു ഓരോ മഴക്കാലത്തും ഉയത്തെഴുനേറ്റു നമ്മുടെ നാടിനെ വിഴുങ്ങുന്ന സാംക്രമിക രോഗങ്ങളെ മുന്നില് കണ്ടെങ്കിലും ശാശ്വതമായ ഒരുമാറ്റം അനിവാര്യമാണ് . . ഭാരതത്തിൽ ഇങ്ങനെയൊരു മാറ്റം അനിവാര്യമാണ് എന്ന് ഉൾക്കൊണ്ടു ഭാരനാധിപാൻ മാർ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ലീൻ ഇന്ത്യ എന്നാ മഹത്തായ യജ്ഞം അത് നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടു ചെയ്യേണ്ടത് നമ്മുടെ അല്ല്ല മറിച്ചു നമ്മുടെ പൈതൃകം മറ്റു സംസ്കാരങ്ങളുടെ മുന്നിൽ തല ഉയർത്തി നില്ല്ക്കുന്നതിനു വേണ്ടിയാണെന്ന് നാം മനസിലാക്കുക അതിനുവേണ്ടി നമുക്ക് പ്രയത്നിയ്ക്കാം നാടകീയമല്ലാതെ .... ജയ്‌ ഹിന്ദ്‌

Sunday, September 16, 2012

അക്ഷര ത്തെറ്റുകള്‍


അക്ഷര ത്തെറ്റുകള്‍ ഇരുളുകള്‍ വീണ ഇടവഴി ക്കൊണുകള്‍ താണ്ടി രഘു നടന്നു കൊണ്ടിരുന്നു രഘുവിന്റെ പാതകള്‍ സമയത്തെക്കാള്‍ വളരെ ചെറുതാണെന്ന് തോന്നി. മനസ്സിന്റെ ക്യാന്വാ്സില്‍ പതിഞ്ഞ ചിത്രങ്ങള്ക്ക് നിറങ്ങള്‍ വച്ചിരിയ്ക്കുന്നു. നിര്ത്തി ഇട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഇരുപ്പുരപ്പിച്ച്ചുകൊണ്ട് അയാള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശിശിരത്തിന്റെ വരവരിയിച്ച്ച മരച്ച്ചില്ലയെ പോലെ രണ്ടോ മൂന്നോ പെര്‍ മാത്രം . പഴമയുടെ ജീര്ണനതകള്‍ ബാധിച്ച ജാലകത്തിലെ ജല കണികകളെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ച്ചതിനു ശേഷം അയാള്‍ തന്റെ കൈ വിരലുകള്‍ കുപ്പായത്തിനു മുകളില്‍ തുടച്ചു . അയാളുടെ ശരീരത്തില്‍ അവിടിവിടെയായി പൊടിഞ്ഞ വിയര്‍പ്പിന്‍ കണങ്ങള്‍ മന്ദമാരുതനോടൊപ്പം ചേര്‍ന്ന് അയാളെ പുല്കി കൊണ്ടിരുന്നു . രഘു തന്റെ കണ്ണുകള്‍ അടച്ചു. കണ്ണുകള്‍ രഘുവിനോട് കഥപരയുന്നതായി അയാള്ക്ക് തോന്നി. ബസിനുള്ളില്‍ തെളിഞ്ഞു നിന്ന മങ്ങിയ വെളിച്ചം അസ്തമിച്ചിരുന്നു. ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് അയാളുടെ കീശയിലെ നാണയ ത്തുട്ടുകളെ ചിലപ്പിച്ച്ചുകൊണ്ടിരുന്നു. ഇത്രയൊക്കെ ആണെന്കിലും അയാള്‍ക്ക്‌ തന്റെ ചിന്ത കളില്‍ നിന്നുണരാന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം കൊണ്ട് കീറി ത്തുടങ്ങിയ തന്റെ ചെറിയ തുകല്‍ ബാഗ് രഘു അടുത്ത സീറ്റിലേയ്ക്ക് യന്ത്രികമെന്നോണം വച്ചു. ജാലകത്തിനു വെളിയില്‍ നിറമില്ലാത്ത കാഴ്ച്ചകള്‍ ഓടി മറയുംപോളും രഘു അവയ്ക്കിടയില്‍ നിരഭേതങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു. ജയിലിന്റെ കല്‍ മതിലുകള്ക്ക് വെളിയിലെ ലോകം ഇനി തനിയ്ക്ക് സ്വന്തം. നിലാവുള്ള രാത്രികളില്‍ വര വറിയിക്കാതെ ഒഴുകിയെത്തുന്ന സര്പ്പ ഗന്ധിപ്പൂക്കളുടെ പരിമളം ഒന്നുമാത്രമായിരുന്നു രഖുവിന്റെ സിരകളിലെ ലഹരി. നീണ്ട കാത്ത്തിരിപ്പുകല്‍ക്കൊടുവില്‍ വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന പരോള്‍ ദിനങ്ങളില്‍ മകള്ക്കൊ രു കളിക്കൂട്ടുകാരനായി അയാള്‍ മാറി. ഉണരുമ്പോള്‍ സ്വപ്നമാണെന്ന പരിഭവത്തോടെ അവള്‍ ചുറ്റും നോക്കുമ്പോള്‍ നഷ്ടപ്പെട്ട ഒരു കളിപ്പാട്ടാത്തെ ഓര്ത്തുു വിങ്ങുന്ന മനസ്സ് അവളുടെ കണ്ണുകളെ നനയിച്ച്ചിരുന്നു ........................ അയാള്‍ കണ്ണ്‌ുകള്‍ അടച്ചു.............................. ചിന്തകള്‍ മസ്തിഷ്കത്തില്‍ ഒരു മായാ പ്രപഞ്ചം തീര്ത്തിരിയ്ക്കുന്നു. ബസ്സ് മുന്നെയ്ക്ക് കുതിയ്ക്കുകയായിരുന്നു തണുത്ത കാറ്റിന്റെ കാഠിന്യം കുറച്ചധികമാണെങ്കിലും പുതു ജീവന്റെ ഊഷ്മളത യോടെ അയാള്‍ അത് ആസ്വദിച്ചു കൊണ്ടേ ഇരുന്നു. കാലങ്ങള്‍ പലതു പോയ്പോയെന്കിലും മധുരപൂര്ണയമാല്ലത്ത്ത ഒരു ഗതകാലം രഖുവിനെ ഇപ്പോളും വെട്ടയടിക്കൊണ്ടിരുന്നു. അനധത്വമെന്ന കണ്ണുനീര്‍ കൈവിരല്‍ കൊണ്ടോപ്പിയ സ്ത്രീ അയാളുടെ മുത്തശ്ശി ആയി മാറി. ജീവിതത്ത്തിലോരിയ്ക്കളും അയാള്ക്ക് അങ്ങിനെ ഒരു ചിന്ത ഉണ്ടാകേണ്ടി വന്നിട്ടില്ല,,,,ഉണ്ടാകാന്‍ അവര്‍ സമ്മതിച്ചിട്ടില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി പക്ഷേ ജീവിതം പ്രവച്ചന്നതീതമാണ്. കൌമാരത്തിന്റെ നിറ പ്പകിട്ടില്‍ കണ്ണുകളില്‍ തിമിരം ബാധിച്ചു. അവന്‍ ഭോഗത്തിന്റെ അപ്പക്കഷണം തേടി ഇരുളുകള്‍ മൂടിയ തെരുവ് വിളക്കുകള്‍ക്ക് കീഴെ അലഞ്ഞു നടന്നു. ........... അതോട് കൂടി തന്നെ വീട്ടിലേയ്ക്കുള്ള വരവുകള്‍ നിലച്ചു. കോളേജിന്റെ ഇടനാഴികകളില്‍ ....മുളം കാടുകാളില്‍ ...മയക്കു മരുന്ന് സിരകളില്‍ പടര്ത്തി അവന്‍ ശാന്തിയുടെ പുതിയ അര്ത്ഥള തലങ്ങള്‍ തേടി യിരുന്നു. അന്ധമായ കണ്ണ് കളോടെ , ഭ്രാന്തമായ തൃഷ്ണ യോടെ അവന്‍ വീട്ടില്‍ ചെന്നത് കാശിനു വേണ്ടി യായിരുന്നു. വാക്കുകള്‍ വാക്ക് തര്ക്ക്ങ്ങളായി ......അവയവങ്ങളില്‍ ഭ്രാന്തിന്റെ ഉന്മാദ നൃത്തം ...... ഒരു കയ്യബദ്ധം ....അതായിരുന്നു സത്യം ...ജീവന്‍ കയ്യുകളില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു ഇല്ലതെയായപ്പോള്‍ മനസ്സില്‍ ബാധിച്ച മരവിപ്പിന് മരണത്തിന്റെ ഗന്ധമായിരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നു .................ക്ഷൌരം ചെയ്യാത്ത താടിരോമങ്ങളെ അമര്ത്തിയോന്നു തടവിയിട്ടു കണ്ണുകളില്‍ നിറഞ്ഞ അശ്രു ബിന്ദുക്കളെ കൈത്തലം കൊണ്ട് തുടച്ചു കളഞ്ഞു. അയാളുടെ തിരിച്ചറിവുകള്‍ അക്ഷരങ്ങലായ്‌ മാറി അത് കടലാസ് തുണ്ടുകളില്‍ കഥ കളായി പിറന്നു അവ പലവെട്ടം സര്‍പ്പ ഗന്ധി പൂക്കളുടെ പരിമളം പോലെ ജയിലിന്റെ കല്‍ മതിലുകള്‍ തകര്ത്തു പുറ ത്തെയ്ക്കൊഴുകി. അതെ അയാളിലെ കഥാകാരന്‍ ലോകത്തിനു മുന്നില്‍ പിറക്കുകയായിരുന്നു. ജയില്‍ വളപ്പിലെ ജീവിതങ്ങള്‍ അയാളുടെ കഥാപാത്രങ്ങളായി. ........ഒടുവില്‍ അയാളുടെ ഉള്ളിലെ തിരിച്ചറിവിന്റെ തിരി നാളത്തെ കാത്തു സൂക്ഷിയ്ക്കുവാന്‍, അയാളുടെ വിഷാദങ്ങള്ക്ക്ന സന്ത്വനമാകുവാന്‍ ................അവള്‍ എത്തി ........... ബസ്സ് നീങ്ങുകയാണ് .......പുലര്കാലങ്ങളെ പുല്കുവാന്‍ കൊതിയ്ക്കുന്ന മഞ്ഞുതുള്ളികളെ സാക്ഷിയാക്കി ...... "ജീവിതം വര്ണണ ശോഭ മാണ്......................പക്ഷേ നിറങ്ങള്‍ വേണ്ട രീതിയില്‍ ചാലിയ്ക്കുംപോള്‍ മാത്രം" -----------------------------------------------------------------------ഒടിയന്‍

Sunday, December 18, 2011

മറുപുറം

രണ്ടുമൂന്നു ദിവസങ്ങളായി സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബോധ മണ്ഡലത്തില്‍ ഉണ്ടാക്കിയ ചിന്തകള്‌ ഇന്റര്‍ നെറ്റില്‍ ഒരു റിസര്ച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു അഭിമുഖങ്ങളും സംഭാഷണങ്ങളും വ്യക്തമായി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനം മറ്റൊന്നായിരുന്നു. സന്തോഷ പണ്ഡിറ്റ് എന്നാ വ്യക്തി മലയാളികളുടെ മസ്തിഷ്കത്തില്‍ എത്തിപ്പെട്ടത് വളരെ പെട്ടന്നായിരുന്നു ഇതൊരു റെക്കോര്ഡ്സ‌ തന്നെഎന്നു പറയാതെവയ്യ. കൃഷ്ണനും രാധയും എന്നാ സിനിമയിലെ കഥ എന്ന് പറയപ്പെടുന്ന സാധനം മലയാളികളുടെ ചിന്തമാണ്ടാളത്തിന്റെ കല്ഭാഗതുപോലും എതുമെന്നെ എനിയ്ക്ക് തോന്നുന്നില്ലല എന്നിട്ടും തിയേറ്റര്‍ മുഴുവന്‍ തിരക്ക് തന്നെ. എന്തായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്?. ഒരുകാര്യം ഓര്ക്കു ക ഇതൊക്കെ പണ്ഡിറ്റ് ഒരുദിവസം കൊണ്ട് സൃഷ്ടിച്ചതായിരുന്നില്ല. കഴിഞ്ഞ ഒരു വര്ഷുമായി പരോക്ഷമായുള്ള മലയാളികളുടെ പ്രോത്സാഹനമല്ലേ ഇതിലേയ്ക്ക് ആ വ്യക്തിയെ നയിച്ചത് ?. ഏകദേശം ഒരുവര്ശംകുന്നെന്നു തോന്നുന്നു ഇന്റര്നെതറ്റ്‌ ലൂടെ സന്തോഷിന്റെ രാത്രി ശുഭ രാത്രി എന്നാ ഗാനം കുപ്രസിദ്ധി നേടിയത്‌. കണക്കുകള്‍ സൂചിപ്പിച്ചത് ഏകദേശം 25 ലക്ഷം ആള്ക്കിരാന്‍ അത് പരിഹസിയ്ക്കാന്‍ വേണ്ടിയായാലും കണ്ടത്. സാങ്കേതികമായി വേണ്ടതൊന്നും അതിന്റെ ചിത്രീകരനതിനുണ്ടയിരുന്നില്ല എന്ന് വ്യക്തം എന്നിട്ടും ഇതൊക്കെ മലയാളിയുടെ കണ്ണുകള്ക്ക്്‌ ആനന്ദവും കതുകല്ക്കെ് കുളിര്മുയും ഒരുക്കി. ഇതൊക്കെ കണ്ടു തെറി പറയുവാനായി വായ്തുറന്ന മലയാളികള്‍ ഒരിയ്ക്കലും ഒര്തിട്ടുണ്ടാവില്ല അവര്‍ അതിനു പരോക്ഷമായ പ്രചാരം നല്കുളകയായിരുന്നു എന്ന്‍.
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ്‌ പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശ‌നം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ്‌ വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ്‌ ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്‌
------- ഓടിയന്‍

മഴ

മഴ എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഏകദേശം 5 വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രെയിനിംഗ് നുവേണ്ടി ഡല്‍ഹിയുടെ വിരിമാരിലെയ്ക്ക് ചേക്കേറിയകാലം.നഷ്ടപെടലുകള്‍ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്കിയിരിയ്ക്കുന്നു. NATIONAL Fire Service Training center ന്റെ അഞ്ചാം നിലയിലിരുന്ന് ഒരു പരുന്തിനെ പോലെ നിലത്തു കണ്ണോ ടിയ്ക്കുവാന്‍ എനിയ്ക്കുവലിയ ഇഷ്ടമാണ്. വന്നിട്ട് 14 ദിനരാത്രങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.rescue tender ലെ എന്റെ ഡ്യൂട്ടി തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. റോഡ്‌ അക്സിടെന്റുകള്‍ ക്കുപഞ്ഞമോന്നുമില്ലെങ്കിലും ട്രെയിനിംഗ് സെന്റര്‍ ന്റെ rescue tender കള്‍ പോകാറില്ല. അതുകൊണ്ടുതന്നെ പതിനാലുടിവസമായി എനിയ്ക്ക് പണിയും നന്നേ കുറവ്. പുറത്തു സിരകളില്‍ ലഹരിപകരുന്ന അന്തരീക്ഷം. നിശയെ കീറി മുറിച്ചുകൊണ്ട് ചീറിപ്പായുന്ന മെട്രോ ട്രെയിനിനുകളും. തെരുവുകളില്‍ സോഡിയം വേപ്പര്‍ ലാമ്പിന്റെ ഉന്മാടം നിറഞ്ഞ മഞ്ഞ. ഏറെതാമാസിച്ചിട്ടും തെരുവുകള്‍ വിട്ടുപോകാത്ത വേശ്യകളും ഒക്കെ സ്തിരം കാഴ്ചകള്‍ മാത്രം. അമ്ബരച്ചുംബികളായ കെട്ടിടങ്ങളില്‍ അവിടിവിടെയായി മാത്രം മങ്ങിയ വെളിച്ചം കാണുന്നു. വരവരിയ്ക്കാതെ ഉള്ള മഴ എന്നെ പുളകിതനാക്കി. അപ്രതീക്ഷിതമായ മഴയുടെ നനുത്ത അന്തരീക്ഷം എന്നിലേവിടെയോ ഒരു പ്രണയം തുടിപ്പിച്ചു. ആ ലഹരിയില്‍ ഞെപ്പോഴോ തുറന്നിട്ട ജനാലയ്ക്കരികില്‍ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ രൌദ്ര ഭാവത്തില്‍ എത്തിയ മഴ എന്നെ വിളിച്ചുണര്‍ത്തി. കണ്ണുകള്‍ തുറന്നു പുറമേ ഒന്ന് കണ്ണോടിച്ചു. തണുത്ത കാറ്റു ജനാലയിലൂടെ അരിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാം. ആ അന്തരെക്ഷത്തിലെന്തോ ഒരു തരം മടുപ്പ് ഞാന്‍ ജനാല ചാരിയിട്ടു താഴെ ബെഡില്‍ പോയി കിടന്നു. ഇപ്പോലെനിയ്ക്ക് കാറ്റിന്റെ ചൂളം വിളി ദൂരെ എവിടെയോ ആയി വളരെ വ്യക്തമായി കേള്‍ക്കാം. എപ്പോളാണ്‌ ഉറങ്ങിയതെന്ന് ഓര്‍മയില്ല. രാവിലെ ആരൊക്കെയോ ചേര്‍ന്ന് കുലുക്കിവിളിയ്ക്കുംപോള്‍ കാതുകളില്‍ മുഴങ്ങിയത് ക്രാഷ് ബെല്ലാണ്. എന്തോ സംഭവിച്ചിരിയ്ക്കുന്നു rescue tender ന്റെ turn അറിയിച്ചിരിയ്ക്കുന്നു. ഉറക്കതിലെപ്പോലോ അയഞ്ഞു കിടന്ന overall suit ന്റെ സിപ്‌ വലിച്ചു മുറുക്കികൊണ്ട് ഞാന്‍ താഴേയ്ക്കോടി തൂണ്‌കളിലൂടെ ഊര്‍ന്നിറങ്ങി നിലത്തെത്തി. പോകാന്‍ തയ്യാറായി നില്‍ക്കുന്ന ആവഹനത്തില്‍ നിന്നും ഫോര്‍മാന്‍ റാങ്കില്‍ ഉള്ള ആള്‍ വാതില്‍ തുറന്നു എനിയ്ക്ക് കൈ തന്നു സഹായിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കയറുകയും വാഹനം കുറച്ചധികം ധൂമങ്ങളെ നിലത്തു ബാക്കിയാക്കികൊണ്ട് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ സുന്ന്ദരിയായ ഡല്‍ഹിയുടെ വിരിമാറിനെ കീറിമുറിച്ചു ദിഗന്തങ്ങള്‍ മുഴങ്ങുന്ന കാഹളവും പുറപ്പെടുവിച്ചു ഓടിമറഞ്ഞു. ഉറക്കത്തില്‍ നിന്ന് പെട്ടെന്നെഴുനെട്ടതുകൊണ്ട് കണ്പീലികളിലോരുതരം തൂക്കം. കണ്ണുകള്‍ വലിച്ചു തുറന്നുകൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി തലേ ദിവസത്തെ എന്റെ സുന്ദരിയായ മഴ പുറത്തൊക്കെ താണ്ടാവമാടിയിരിയ്ക്കുന്നു കാഴ്ചകളൊന്നും കണ്ണുകളില്‍ നിറയുന്നില്ല. ആരുമൊന്നും മിണ്ടുന്നുമില്ല വാഹനം ഈതോ ദേശീയ പാതയിലൂടെ കുതിച്ചു പായുകയാണ്. ഏകദേശം 45 മിനുട്ടിനോടുവില്‍ ഡ്രൈവര്‍ എന്തോ പറഞ്ഞുകൊണ്ട് വാഹനം യു ടേണ്‍ എടുത്തു മീടിയന്റെ അങ്ങേതലയ്ക്കല്‍ ഒതുക്കി നിര്‍ത്തി. ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലൊരു EICHER ലോറി. നിലതൊക്കെ തലം കെട്ടിനില്‍ക്കുന്ന രക്തത്തിലോക്കെ ഈച്ചകള്‍ വട്ടമിട്ടു പാറുന്നു. ആരൊക്കെയോ ചേര്‍ന്ന് ഡ്രൈവറെ എപ്പോളോ പുറത്തെടുത്തിരുന്നു. പൊളിഞ്ഞ തകരങ്ങില്‍ക്കിടയിലൂടെ നോക്കിയാല്‍ കാണാം ഒരാള്‍കൂടി ബാക്കിയുണ്ട്. hydrolic cutter ഉം spredder ഒക്കെയായി അരമനിയ്ക്കൂര്‍നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊളിച്ചെടുത്ത വാതില്‍ താഴെയ്ക്കിട്ടപ്പോള്‍ മുന്നെയ്ക്കൊന്നാഞ്ഞ അവന്റെ കൈകളില്‍ ഞാന്‍ കടന്നുപിടിച്ചു. പിടിമുരുക്കിയിട്ടും ഒരുപഴം തുണി പോലെ അവന്‍ എന്റെ കൈഇല്നിന്നുമ് ഊര്‍ന്നുവീഴാന്‍ തുടങ്ങി കാരണം അവന്റെ ശരീരത്തില്‍ ഇനി നുരുങ്ങാന്‍ എല്ലുകളില്ലാരുന്നു. അമ്മേ..... കയ്യുകളിലെയ്ക്ക് പടര്‍ന്നുകയറിയ ആ തണുപ്പിലൂടെ എനിയ്ക്കുമാനസ്സിലായി അവന്‍ ഒരു മൃതശരീര മായി മാറിയിരിയ്ക്കുന്നു. വെറും 15 മാത്രം പ്രായമുള്ള ആബാലനും അവന്റെ എണ്ണ മയമില്ലാത്ത ചെമ്പന്‍ മുടികളുംഎന്റെ മനസ്സിന്റെ ഉള്ളിലെയ്ക്കെവിടെയോ അഴ്നിറങ്ങി. പിടിമുറുക്കുവാന്‍ കഴിയാതെ ആശരീരം താഴെയ്ക്കുവീഴാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇരുകൈകളും കൊണ്ട് താങ്ങി പോട്ടിയനട്ടെല്ലും കീറിപ്പോയ വയറിലൂടെ കാണാനാകുന്ന അന്തരികാവയവുമെല്ലാം എന്റെ കണ്ണുകളില്‍ ഭീതി പടര്‍ത്തി. ഒരുനിമിഷതെയ്ക്ക് എന്റെ കൈകള്‍ക്കുള്ള ബലം നഷ്ടപ്പെട്ടു. എന്താനുസംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്നെ എന്റെ കയ്യില്‍നിന്നും ഊര്‍ന്നു വീണു. ചേതനയറ്റ ജീവനുമുന്നിലെ ചെതനയുള്ള ജെവന്റെ നിഷ്ക്രീയത......... നിലത്തുവീണ പ്രേതത്തെ പോളിത്തീന്‍ ബാഗ്ഗിലാക്കുന്ന പോലീസുകാര്‍.....ഒരുനിമിഷം അവസാനമായി ഞാനവന്റെ മുഖം കണ്ടു പാറിപറന്ന ചെമ്പന്‍ മുടികളുള്ള ബാലന്‍ .......കണ്ണേ പിന്‍ വലിയുക... എന്റെ മനസ്സ് മന്ത്രിച്ചു. ഉപകരണങ്ങള്‍ തിരികെ വാനില്‍ വച്ചിട്ട് തിരികെ rescue tender ലിരുന്നു. കണ്ണുകള്‍ക്കുമുന്നില്‍ കാഴ്ചകള്‍ മങ്ങിയിരിയ്ക്കുന്നു കാതുകള്‍ക്ക് മുന്നിലെ ആരവങ്ങള്‍ നിലച്ചിരിയ്ക്കുന്നു. പച്ചമാംസവും ചോരയുടെയും ഗന്ധം മാത്രം. ആരായിരുന്നു ആ ബാലന്‍ പതിനഞ്ചു വയസ്സുതോന്ന്നുന്ന നാളെയുടെ യുവത്വം.... എനിയ്ക്കറിയില്ല.... തളംകെട്ടിനില്‍ക്കുന്ന ചിന്തകള്‍ക്കൊടുവില്‍ എനിയ്ക്കുതോന്നി..... ഞാന്‍ സ്നേഹിച്ച മഴ രൌദ്രം പൂണ്ടപ്പോള്‍ ഇവന്റെജീവനും ഒരുതുള്ളി കണ്ണു നീരായി മാറി .............
ഒടിയന്‍

ഏലിയാസ്

ഏലിയാസ്

കലാലയത്തിന്റെ ചര്‍ച്ചാ വിഷയം ഏലിയാസ് ആയിയിരുന്നു. കലാലയത്തിനു മുകളിലൂടെ പറക്കുന്ന കാക്കകള്‍പോലും ഏലി ഏലി എന്നാണ് കരഞ്ഞിരുന്നത്... ഏലിയാസിന്റെ ഖ്യാതി അത്രത്തോളം എത്തിയിരുന്നു. ഏലിയാസിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ കഥാപാത്രവുമായി പരിചയപ്പെട്ടിട്ടില്ല. ഏലിയാസിനെ പറ്റിയുള്ള കഥകള് ഗോപന്റെ വായില്‍നിന്നു കേള്‍ക്കുമ്പോള്‍ അമ്മൂമ്മ കഥ കേള്‍ക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാനിരുന്നു. പണ്ട് കാല്‍പന്തു കളിച്ചിരുന്ന സമയത്ത് ആജാനു ബഹുവായ ഒരു ചെക്കന്‍ ഫൌള്‍ കാണിച്ചപ്പോള്‍ ഏലിയാസ്‌ കയ്യോടെ പിടിച്ചപ്പോള്‍ അവന്‍ എലിയസിനോട് പറഞ്ഞത്രേ " നിന്നെ തല്ലാതെ വിടുന്നത് ഞാന്‍ കരാട്ടെ പഠിച്ചിട്ടു ള്ളത് കൊണ്ട്മാത്രമാണ്" എലിയസിനു ഇത് കേട്ടപ്പോള്‍ സഹിച്ചില്ല ബ്ലാക്ക്‌ ബെല്‍റ്റ്‌ എടുതിട്ടന്നത്രേ അവനെ ഏലിയാസ്‌ തല്ലിയത്‌........ അറിവുകൊണ്ട്‌ ഏലിയാസ്‌ കോളേജിന്റെ ക്ലാസ്സ്മുറികളും ലാബുകളും സ്വന്തമാക്കിയിരിയ്ക്കുന്നു ഈയുള്ള്ളവന്‍ കമ്പുട്ടറും വിണ്ടോവ്സും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സമയത്ത് ഏലിയാസ്‌ ശ്വസിയ്ക്കുന്നതുപോലും പോലും ലിനക്സ്‌ ആണെന്നാണ് കേട്ടത്.....ഏലിയാസ്‌ ഒരു മൊബൈല്‍ ഫോണ്‍ സ്വപ്നം കാണുന്ന കാലത്താണ് സിറിലിന്റെ 500 രൂപ കാണാതെ പോകുന്നത്. നിലത്തു ചവിട്ടിയും ഭിത്തിയില്‍ തലതല്ലിയും ഇരു കക്ഷങ്ങളില്‍ വേദ പുസ്തകം മാറി മാറി പിടിച്ചു കൊണ്ടും സിറില്‍ വെടികൊണ്ട പന്നിയെപോലെ ഓടുകയാണ്. ഗോപന്‍ ബോബനും മോളിയിലെയും പട്ടിയെ പോലെ ഉമ്മരപടിയില്‍ കുത്തിഇരിയ്ക്കുന്നു. അവരുടെ മുറികളിലാകെ ദുഖം തളം കെട്ടി നില്‍ക്കുന്നു. വേദപുസ്തകം സാക്ഷി നിര്‍ത്തി സിറില്‍ 500 രൂപ എടുത്തവനെ പ്രാകുകയാണ്‌. സംഭവങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ എല്യാസ് ഒരു വലിയ കലം നിറയെ കഞ്ഞിയും അത്രത്തോളം പയറ്‌ കറിയുമായി രംഗപ്രവേശം ചെയ്തു. ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ....... എന്നാ ഇരിപ്പില്‍ ടിയാന്‍ കഞ്ഞിയും പയറും കുഴച്ചടിയ്ക്കുകയാണ് ഇത് കൂടെ കണ്ടപ്പോള്‍ സിറിലിന്റെ വാക്കുകള്‍ അവനു നേരെ തിരിഞ്ഞു. " ഇവിടെ ചിലര്‍ മൊബൈല്‍ മേടിയ്ക്കനമെന്നെ പറയുന്നുന്ടരുന്നു" പിന്നീട് അവനു ഒരക്ഷരം പറയേണ്ടി വന്നില്ല പറയാന്‍ ഏലിയാസ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി സിറില്‍ ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടാവില്ല അന്ന് അര്‍ദ്ധരതി വരെ ഹരികഥ കാലക്ഷേപം കാണേണ്ടിവരുമെന്ന്. അവസാനം ഏലിയാസ് പകുതി കുടിച്ചു മാറ്റിവച്ച കഞ്ഞിയും പയറും തൊട്ടു സത്യം ചെയ്തു " എന്റെ അന്നത്തിനു വിഖാതം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇനി എനിയ്ക്ക് വേണ്ട ഈ കഞ്ഞിയാനെ സത്യം സത്യം സത്യം......"

കഥകള്‍ കേള്‍ക്കുംപോലോക്കെ ആ യുവാവിനെ കാണാന്‍ എനിയ്ക്കോരാഗ്രഹം. ഞാന്‍ രാത്രി അവന്റെ വീട്ടിലേയ്ക്ക് എന്റെ ഒരു സുഹൃത്തുമായി ചെന്നു. ആരെയും കാണാനില്ല അകത്തെ മുറികളിലോന്നില്‍ കത്തിയ മെഴുകുതിരി കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന സിറിലിനെ കണ്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കിയപ്പോള്‍ വെളുത്ത്‌ മെലിഞ്ഞ യുവാവ് മുഖത്ത് നോക്കിയാല്‍ പെട്ടെന്ന് ദൃഷ്ടിയില്‍ പതിയുന്ന വരമ്പ് മീശ. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകള്‍ കംബുട്ടരിന്റെ മോണിട്ടറില്‍ എന്തെക്കെയോ തിരഞ്ഞു കൊണ്ടിരുന്നു. കാഴ്ച്ചയില്‍ തന്നെ ശാന്ത സ്വഭാവിയും അയ്യോ പവിയുമാന്നെന്നു എനിയ്ക്ക് മനസ്സിലായി. ഞങ്ങളുടെ പരിചയങ്ങള്‍ സൌഹൃദങ്ങള്‍ക്ക് വഴിമാറിയിരുന്നു എന്റെ സന്ദര്‍ശനങ്ങള്‍ അവിടെ സ്ഥിരതമാസമായി മാറി. പക്ഷേ എലിയാസിനപ്പോളും പ്രീയപ്പെട്ടത്‌ കമ്പ്യൂട്ടര്‍ മാത്രം. എന്നും രാവിലെ കമ്പ്യൂട്ടര്‍ തുടയ്ക്കും മേടിച്ച സമയത്തെ കവറുകള്‍ കൊണ്ട്മൂടിവയ്ക്കും ഈയുള്ളവനും,ഗോപനും, സിരിളുമടങ്ങുന്ന കുട്ടികളെ വിരട്ടിയോടിയ്ക്കും ഇങ്ങനെയുള്ള വ്യത്യസ്തമായ ദിനചര്യയുമായി ജീവിയ്ക്കുകയാണ് ഏലിയാസ്‌. അവന്റെ ഭാഷ്യത്തില്‍ സോമാലിയയിലെ എന്തിനു പറയുന്നു ലോകത്തിലെ തന്നെ പട്ടിണി അകറ്റാന്‍ കമ്പ്യൂട്ടര്‍നു പറ്റുമാത്രേ. കമ്പ്യൂട്ടര്‍ ഒരു വിഗ്രഹമായും ഏലിയാസിനെ ഒരു പൂജാരിയും ഞാന്‍ മനസ്സില്‍ കണ്ടു. എന്റെ സെമെസ്റെര്‍ പരീക്ഷകളില്‍ എന്നെ വിജയിപ്പിയ്ക്കണേ എന്നു ഞാന്‍ കമ്പ്യൂട്ടര്‍ ഭഗവാനെ നോക്കി പ്രാര്‍ഥിച്ചു. കാലങ്ങള്‍ കാലാവസ്ഥകള്‍ എല്ലാം ഒന്ന്ന്നായി മാറി മാറി വന്നു. യുനിവേര്‍സിടിയിലെ കടലാസ്സുകള്‍ എന്റെ കണ്ണുകളില്‍ അഗ്നി പടര്‍ത്തി വാക്കുകളില്‍ ചിന്തകളില്‍ ക്രോധം സൃഷ്ടിച്ചു ഇന്ന് അമ്പലം ആക്രമിയ്ക്കണം വിഗ്രഹം തല്ലി പൊളിയ്ക്കണം ഒരു നക്സല്‍ പ്രവര്‍ത്തകനെ പോലെ ഞാന്‍ രാത്രി വീട്ടില്‍ ചെന്നു കയറി. ഏലിയാസ്‌ ദീപരാധനയിലാണ് സിറിലും ഗോപനും മാറി നിന്ന് തൊഴുതുകൊണ്ട് നില്‍ക്കുന്നു അലക്ഷ്യമായി കിടന്ന മുടി വകഞ്ഞുമാറ്റി നിരായുധനായി നിന്ന ഞാനോരായുധം തിരഞ്ഞു. അപ്പിള് മുറിയ്ക്കുവാനുള്ള കത്തിയാണ് കണ്ണില്‍ പതിഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ ചാടിവീണ് കത്തി സ്വന്തമാക്കി ചാരിവച്ചിരുന്ന കമ്പ്യൂട്ടര്‍ ന്റെ ബയന്ടു കവറില്‍ ആഞ്ഞു കുത്തി. പ്രതീകാത്മകമായി ഞാന്‍ വിഗ്രഹത്തെ ഉടച്ചു...അമ്പലം തകര്‍ത്തു മുഖം തിരിച്ചു എലയാസിനെ നോക്കുമ്പോള്‍ ക്ഷേത്രതിനുമുന്നില്‍ തുള്ളുന്ന വെളിച്ചപ്പാടിനെയാണ് കാണുന്നത് രംഗം പന്തിയല്ല എനിയ്ക്ക് കരാട്ടെയുമാരിയില്ല ഒരു നിമിഷം വെല്ലൂര്‍ സെന്റര്‍ ജയിലില്‍ ഗോതമ്പിന്റെ ഗുണ്ടിനായി കാത്തു നില്‍ക്കുന്ന ഏലിയാസിന്റെ നിര്‍വികാരമായ മുഖം കടന്നുപോയി. ഇവനൊക്കെ സന്തം ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ലെന്നെ... ഞാനില്ലേല്‍ കാണാമായിരുന്നു. കതിരൂര്‍ രാജന്‍ ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഓടി. എന്റെ ക്രോധം ഭയമായി മാറിയിരിയ്ക്കുന്നു. ഞാന്‍ അടുത്ത് കണ്ട മുറിയില്‍ കയറി വാതിലടച്ചു. ഏലിയാസ്‌ കുത്തിയ കത്തി വലിച്ചൂരി കലിതുള്ളിയ കോമരത്തെ പോലെ എന്റെ പിന്നാലെ ഓടി. മുറിയുടെ വാതിലില്‍ നിര്‍ത്താതെ ചവിട്ടി. വാതിലു തുറക്കാന്‍ അലറി. അവടെ ശബ്ദം എന്നിലെ എന്നെ കൊണ്ട് വാതിലു തുറപ്പിച്ചു മുല്ലപ്പെരിയാര്‍ അണക്കെട്ട് പോട്ടിയതുപോലെ ഏലിയാസ്‌ മുറിയിലേയ്ക്ക് ഇരച്ചു കയറി എന്റെ കഴുത്തിന്‌ കുത്തി പിടിച്ചു ഭിത്തിയില്‍ ചാരി. വലിച്ചൂരിയ കത്തി വലതു കയ്യിലുയര്‍ത്തി പിടിച്ചു. സിറിലും ഗോപനും ഏലിയാസിന്റെ കാലുകളില്‍ പിടിച്ചു കരഞ്ഞു..... കത്തിയിലെയ്ക്കു ഒരുനിമിഷം ഞാന്‍ നോക്കി പിന്നീട് അവന്റെ മുഖത്തേയ്ക്കും. ആനന്റെ ജലാര്‍ദ്രമായ കണ്ണുകളും മുഖത്തെ വിറയ്ക്കുന്ന പേശികളും കടിച്ചു പിടിച്ച പല്ലുകളും എല്ലാം കൊണ്ടും അവനൊരു കിരാതനെ പോലെ എനിയ്ക്കുതോന്നി. വിറയാര്‍ന്ന ശബ്ദമാണോ ഗദ്ഗദ മായിരുന്നോന്നു ഓര്‍മയില്ല ഞാന്‍ പറഞ്ഞു " എനിയ്ക്ക് കരാട്ടെ അറിയില്ല" അവന്‍ പിടിവിട്ടു കയ്യിലെ കത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ തിരിച്ചു നടന്നു.

"വീണിതല്ലോ കിടക്കുന്നു ധരണിയില്‍

ശോനിതവുമാനിഞ്ഞയ്യോ ശിവ ശിവ"

ശോനിതമില്ലെങ്കിലും കത്തികണ്ടപ്പോള്‍ എനിയ്ക്കിതാനോര്‍മ വന്നത്. കത്തി വീഴ്ചയില്‍ രണ്ടായി ഓടിഞ്ഞിരിയ്ക്കുന്നു. നിശബ്ദത ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ മൂടുപടം തീര്‍ത്തിരിയ്ക്കുന്നു സ്നേഹം എന്റെ കണ്ണുകളെ നനയിപ്പിച്ചു. ഗോപനും സിറിലും എന്നെ സമാധാനിപ്പിയ്ക്കുന്നു. വിങ്ങുന്ന ശബ്ദങ്ങല്‍ക്കൊടുവില്‍ ഞാന്‍ ചോദിച്ചു.. എന്നെ ക്കാള്‍ വലുതാണോ അവനു വെറും ബയന്ടു കവര്‍........എനിയ്ക്കവന്റെ ഉത്തരം കിട്ടി "ഗിരീഷെ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് .... അതെ"........ രാത്രി ഏറെ വൈകിയിരിയ്ക്കുന്നു ഇനി ഇറങ്ങിപ്പോകുന്നത് പന്തിയല്ല രാവിലെ തന്നെ സ്ഥലം വിടണം ഏലിയാസ്‌ എന്റെ മുന്നില്‍ വന്നു. കുംബസാരകൂട്ടില്‍ നില്‍ക്കുന്ന കുഞ്ഞാടിന്റെ മനസ്താപം അവന്റെ വാക്കുകളില്‍ നിഴലിച്ചു എന്നോട് മാപ്പുപറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ദിവസം അങ്ങിനെ അവസാനിച്ചു. അടുത്ത ദിവസം തുണികള്‍ പായ്ക്ക് ചെയ്തു മുറിയ്ക്ക് വെളിയിലിറങ്ങി ഏലിയാസ്‌ ഭിത്തിയില്‍ ചാരി ആകാശത്തിലേയ്ക്ക് നോക്കി പുറത്തു നില്‍ക്കുന്നു. അവടെ മുഖത്ത് നോക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല നിശബ്ദതയെ ഭേതിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

" ഞാന്‍ ഇറങ്ങുന്നു.... ഇനി ഒരിയ്ക്കലും തിരിച്ചു വരില്ല... എന്നെ ഇനി കണ്ടാല്‍ അറിയവുന്നതായി നടിയ്ക്കരുത്..

" "പോകരുത്....... "

ആ വാക്കുകള്‍ എന്റെ ചിന്തകളില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല...... ഞാന്‍ തിരിഞ്ഞു നോക്കിയില്ല ഇറങ്ങി നടന്നു... സ്വന്തം വാസസ്തലതെയ്ക്ക്.

നേരം ഒരുപാടു വൈകിയിരിയ്ക്കുന്നു നിറം മങ്ങാത്ത ചിന്തകള്‍ എന്റെ മനസ്സിനെ പിടിച്ചുലയ്ക്ക്കുന്നു. ഉള്ളിലെവിടയോ തിരിച്ചുപോകനമെന്ന തോന്നല്‍ എന്റെ പാതകളിലൂടെ എന്നെ തിരിച്ചു നടത്തി.... ഇരുലുകള്‍ക്കൊടുവിലായ് കത്തുന്ന തെരുവിലക്കിനു മുന്നിലെ വീടുകാണാം ഞാന്‍ നടന്നടുത്തു.... നന്നായി വിശക്കുന്നുണ്ടായിരുന്നു.... ഇരുളുകള്‍ വീണ കല്തിട്ടയില്‍ മൂന്നു ആത്മാക്കള്‍... അവിചാരിതമായി എന്നെ കണ്ട അവരുണ്ടേ ആശ്ചര്യം കലര്‍ന്ന ചോദ്യത്തിനുത്തരം നല്‍കാതെ ഞാന്‍ പറഞ്ഞു

" എനിയ്ക്ക് വിശക്കുന്നു..... ഇഡ്ഡലി മേടിച്ചു തരുമോ" എന്റെ ഉള്ളിലെ വിരോധം മെഴുകുതിരിപോലെ ഉരുകി ഇല്ലാതെ ആയി... ഏലിയാസ്‌ എന്ന വ്യക്തിയു മായുള്ള ബന്ധം അവിടെ അവസാനിയ്ക്കരുത്‌ എന്നത് ഒരുപക്ഷെ ദൈവ ലിഖിതംയിരിയ്ക്കാം...... ഇന്നും അത് തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു....

വാല്‍കഷ്ണം - ജാത്തിയാലുള്ളത് തൂത്താല്‍ പോകില്ല.............